പൊലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം| സിസിടിവി ദൃശ്യം

 
Crime

കോഴിക്കോട്ട് സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം തട്ടിയെടുത്ത് പ്രതി രക്ഷപെട്ടു

പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

Ardra Gopakumar

കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ നിന്നു പണം തട്ടിയെടുത്തു. ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദില്‍ നിന്നം 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പന്തീരങ്കാവ് മാങ്കാവ് റോഡില്‍ വച്ച് സ്‌കൂട്ടറിലെത്തി പണം തട്ടിയെടുക്കുകയായിരുന്നു.

പന്തീരങ്കാവ് സ്വദേശിയായ ഷിബിന്‍ ലാല്‍ ആണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു.

കോഴിക്കോട് പന്തീരാങ്കാവില്‍ ബുധനാഴ്ച (June 06) ഉച്ചയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദന്‍റെ കൈയില്‍ നിന്ന് പണമടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര - പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വച്ച് പ്രതി തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റർ സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു.

ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഫറൂഖ് എസിപി അറിയിച്ചു.

കേരളജനതയെ പുകഴ്ത്തി പ്രധാനമന്ത്രി; നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ബിജെപിക്ക് അവസരം നൽകും

ശബരിമല സ്വർണക്കൊള്ള; ഇഡി റെയ്ഡിൽ നിർണായ രേഖകൾ ലഭിച്ചെന്ന് വിവരം

ഗുരുവായൂർ ദേവസ്വം നിയമനം; ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന് അധികാരമില്ലെന്ന വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ

കോടതിയെ വിഡ്ഢിയാക്കാമെന്ന് കരുതിയോ; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പിഴയിട്ട് സുപ്രീംകോടതി

മനേക ഗാന്ധിക്ക് താക്കീത്; അനാവശ്യ അഭിപ്രായപ്രകടനം നിയമനടപടിയിലേക്ക് നയിക്കുമെന്ന് സുപ്രീംകോടതി