Crime

വർക്കലയിൽ മൊബൈൽ ഫോണിനെ ചൊല്ലി പൂജാരിമാർ തമ്മിൽ തർക്കം; മർദനമേറ്റ പൂജാരി മരിച്ചു

മൊബൈൽ ഫോണിനെ ചൊല്ലി ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം

Namitha Mohanan

വർക്കല: തിരുവനന്തപുരം വർക്കലയിൽ പൂജാരിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൂജാരി അറസ്റ്റിൽ. വർക്കല ചാരുവിള കനാൽ പുറമ്പോക്കിൽ താമസിക്കുന്ന നാരായണൻ (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നൂറനാട് സ്വദേശി അരുണാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. മർദ്ദനം തടയാൻ ശ്രമിക്കുമ്പോൾ പരുക്കേറ്റ നാരായണന്‍റെ ഭാര്യ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

മൊബൈൽ ഫോണിനെ ചൊല്ലി ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. നാരായണന്‍റെ വീടിനകത്തു വച്ചാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടെ നാരായണനെ മർദിച്ച് അവശനാക്കിയ ശേഷം തോട്ടിയേക്ക് തള്ളിയിടുകയായിരുന്നു. തോട്ടിലെ പാറക്കെട്ടിൽ തലയിടിച്ചു വീണ നാരായണനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതി അരുണിനെ ഇന്നലെ രാത്രി തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.

ആക്രമിച്ചത് ശബരിമല പ്രശ്നം മറയ്ക്കാൻ: ഷാഫി പറമ്പിൽ

5 ലക്ഷം പേർക്കു പകരം റോബോട്ടുകളെ ജോലിക്കു വയ്ക്കാൻ ആമസോൺ

രോഹിത് ശർമയ്ക്ക് അർധ സെഞ്ചുറി; വിരാട് കോലി വീണ്ടും ഡക്ക്

ശബരിമല സ്വർണക്കൊള്ള: മുരാരി ബാബു അറസ്റ്റിൽ

ട്രംപിന്‍റെ സമ്മർദത്തിന് മോദി വഴങ്ങുന്നു; ഇന്ത്യ- യുഎസ് വ്യാപാരത്തർക്കം പരിഹരിക്കും