മധ്യപ്രദേശിൽ പട്ടാപ്പകൽ പരസ്യമായി ഫുഡ്പ്പാത്തിൽ യുവതിയെ ബലാത്സംഗത്തിനിരയാക്കി representative image
Crime

പട്ടാപ്പകൽ പരസ്യമായി ഫുട്‌പാത്തിൽ യുവതിയെ ബലാത്സംഗം ചെയ്തു; കാഴ്ച കണ്ടും വീഡിയോ എടുത്തും ജനം

ഇത്ര ഹീനമായ അതിക്രമം പരസ്യമായി നടന്നിട്ടും തടയാൻ ആരും ശ്രമിച്ചില്ല

Namitha Mohanan

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ യുവതിയെ പരസ്യമായി ബലാത്സംഗത്തിനിരയാക്കി. പട്ടാപ്പകൽ ഫുട്‌പാത്തിലായിരുന്നു അതിക്രമം. തിരക്കേറിയ കൊയ്‌ല പഥക് തെരുവില്‍ വച്ചാണ് സംഭവം. ആക്രി സാധനങ്ങള്‍ പെറുക്കുന്ന സ്ത്രീയാണ് ബാലാത്സംഗത്തിനിരയായത്.

ദൃശ്യങ്ങൾ സമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് വിഷയത്തിൽ ഇടപെടുകയും കേസെടുക്കുകയും ചെയ്തു. അതിജീവിതയെ കണ്ടെത്തി മെഡിക്കല്‍ പരിശോധന നടത്തി. ഇത്ര ഹീനമായ അതിക്രമം തടയാൻ ആരും ശ്രമിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പകരം വീഡിയോ ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

പ്രതി ലോകേഷ് അറസ്റ്റിലായിട്ടുണ്ട്. യുവതിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ച ശേഷം ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സംസ്ഥാനത്തെ ക്രമ സമാധാന നില തകര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി ഇരക്ക് നീതി ഉറപ്പാക്കുമെന്ന് ബിജെപി പ്രതികരിച്ചു.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച