ഷെഹീന | ഷംഷാദ്

 
Crime

സഹോദരി വീഡിയോ കോൾ ചെയ്തത് ഇഷ്ടപ്പെട്ടില്ല; അടിച്ചുകൊന്നുവെന്ന് ഷംഷാദിന്‍റെ മൊഴി

ഷെഹീനയുടെ പല്ലിന്‍റെ ചികിത്സക്കായാണ് ഇവർ മണ്ണാന്തലയിലെ ഹോംസ്റ്റേയിൽ മുറിയെടുത്തത്

തിരുവനന്തപുരം: വീഡിയോ കോൾ ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നാണ് സഹോദരിയെ അടിച്ചുകൊന്നതെന്ന് ഷംഷാദിന്‍റെ മൊഴി. ശനിയാഴ്ച ഉച്ചയോടെയാണ് മണ്ണാന്തലയിലെ ഹോം സ്റ്റേയിൽ വച്ച് പോത്തൻകോട് സ്വദേശിയായ ഷെഹീന കൊല്ലപ്പെട്ടത്.

ഷെഹീനയുടെ പല്ലിന്‍റെ ചികിത്സക്കായാണ് ഇവർ മണ്ണാന്തലയിലെ ഹോംസ്റ്റേയിൽ മുറിയെടുത്തത്. തുടർന്ന് ഉച്ചയോടെ ഷംഷാദ് ഷഹീനയെ കൊലുപ്പെടുത്തുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ പിതാവ് ഫ്ലാറ്റിലെത്തിയപ്പോഴാണ് ബോധരഹിതയായ നിലയിൽ മകളെ കാണുന്നത്. യുവതിയുടെ ദേഹത്താസകലം ക്രൂരമായ മർദനത്തിന്‍റെ പാടുകളുണ്ടെന്ന് പൊലീസ് പറയുന്നത്.

തുടർന്ന് ഷെഹീനയെ ആശുപത്രിയിലേക്ക് മാറ്റാൻ ഷംഷാദ് അനുവദിച്ചില്ലെന്നും മദ്യ ലഹരിയിലായ ഷംഷാദിനെ പൊലീസ് എത്തിയാണ് കീഴ്പ്പെടുത്തിയത്. തുടർന്നാണ് യുവതിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷംഷാദിനൊപ്പം സുഹൃത്ത് വിശാലും ഫ്ലാറ്റിലുണ്ടായിരുന്നു. എന്നാൽ ഷെഹീനയെ കൊലപ്പെടുത്തിയ ശേഷമാണ് തന്നെ ഷംഷാദ് ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തിയതെന്നാണ് വിശാലിന്‍റെ മൊഴി. പൊലീസ് ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ