Crime

മൂവാറ്റുപുഴയിലെ ഇരട്ടക്കൊലപാതകം; പ്രതി കേരളം വിട്ടെന്ന് സൂചന

കൊച്ചി: മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി സംസ്ഥാനം വിട്ടെന്നാണ് സൂചന.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അടൂപറമ്പിലെ തടിമില്ലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കഴുത്തിൽ ആഴമേറ്റ മുറിവ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരുടെയും ഫോൺ കാണാനില്ല. ഫോണുകൾ കൈക്കലാക്കിയ ശേഷമാവാം പ്രതി രക്ഷപ്പെട്ടതെന്നാണ് നിഗമനം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

ഐപിഎൽ: കോൽക്കത്ത ഫൈനലിൽ

യുഎസിൽ കാർ മരത്തിലിടിച്ച് മറിഞ്ഞ് 3 ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു

ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ച് ഇറാൻ; സഹകരിക്കില്ലെന്ന് യുഎസ്

മേയർ ആര്യയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ജഗന്നാഥ സ്വാമി മോദിയുടെ ആരാധകനെന്ന പരാമർശം നാക്കുപിഴ; പ്രായശ്ചിത്തമായി 3 ദിവസം വ്രതമെന്ന് ബിജെപി നേതാവ് സംബിത് പാത്ര