Crime

മൂവാറ്റുപുഴയിലെ ഇരട്ടക്കൊലപാതകം; പ്രതി കേരളം വിട്ടെന്ന് സൂചന

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അടൂപറമ്പിലെ തടിമില്ലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്

കൊച്ചി: മൂവാറ്റുപുഴയിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ മരണം കൊലപാതകമെന്ന് പൊലീസ്. പ്രതിയെന്ന് സംശയിക്കുന്ന അന്യസംസ്ഥാന തൊഴിലാളി സംസ്ഥാനം വിട്ടെന്നാണ് സൂചന.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അടൂപറമ്പിലെ തടിമില്ലിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആസം സ്വദേശികളായ മോഹൻതോ, ദീപങ്കർ ബസുമ എന്നിവരാണ് മരിച്ചത്. കഴുത്തിൽ ആഴമേറ്റ മുറിവ് കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരുടെയും ഫോൺ കാണാനില്ല. ഫോണുകൾ കൈക്കലാക്കിയ ശേഷമാവാം പ്രതി രക്ഷപ്പെട്ടതെന്നാണ് നിഗമനം. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് അറിയിച്ചു.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി