പ്രതീകാത്മക ചിത്രം

 
file
Crime

ലഹരി കടത്തുകാർക്ക് താക്കീത്; ഗുജറാത്തിൽ കത്തിച്ചുകളഞ്ഞത് 2212 കോടിയുടെ മയക്കുമരുന്ന്

ഏകദേശം 14,500 കിലോഗ്രാം മയക്കുമരുന്നാണ് നശിപ്പിച്ചത്

Sarath Nath MS

ഭരൂച്ച്: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത ഏകദേശം 2,212 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കത്തിച്ചുനശിപ്പിച്ചു. തിങ്കളാഴ്ച ഭരൂച്ച് ജില്ലയിലെ ദഹേജ് വ്യവസായ മേഖലയിലാണ് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് മയക്കുമരുന്ന് കത്തിച്ചത്.

ഏകദേശം 14,500 കിലോഗ്രാം മയക്കുമരുന്നാണ് നശിപ്പിച്ചത്. പൊലീസ്, സിഐഡി, ഭീകരവിരുദ്ധ സേന എന്നിവ വിവിധ റെയ്ഡുകളിലൂടെ പിടിച്ചെടുത്തതാണ് ഈ ലഹരിവസ്തുക്കള്‍. ഇതുമായി ബന്ധപ്പെട്ട് ആകെ 877 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

പരിസ്ഥിതി മാനദണ്ഡങ്ങള്‍ പാലിച്ച് ശാസ്ത്രീയമായ രീതിയിലാണ് മയക്കുമരുന്ന് നശിപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹര്‍ഷ് സംഘവിയുടെ സാന്നിധ്യത്തിലാണ് മയക്കുമരുന്ന് ശേഖരം നശിപ്പിച്ചത്. ഗുജറാത്ത് പൊലീസ് മയക്കുമരുന്ന് മാഫിയകള്‍ക്കും വില്‍പ്പനക്കാര്‍ക്കുമെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന് ഹര്‍ഷ് സംഘവി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാന രീതിയില്‍ 2,000 കോടിയിലധികം രൂപ വിലമതിക്കുന്ന മയക്കുമരുന്ന് കത്തിച്ചുകളഞ്ഞിരുന്നു.

സിജെപി സമരത്തിന് പിന്തുണ; പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ കോൺഗ്രസ് പ്രതിഷേധം; സമരമുഖത്ത് രാഹുലും, പ്രിയങ്കയും

'കെ.എൽ. രാഹുലിനോട് ചെയ്യുന്നത് വലിയ നീതികേട്'; ബാറ്റിങ് പൊസിഷന്‍റെ പേരിൽ ഗംഭീറിനെതിരേ രൂക്ഷ വിമർശനം

''രാജ‍്യത്തെ വിദ‍്യാഭ‍്യാസ സമ്പ്രദായം ആർഎസ്എസ് ഏറ്റെടുത്തു, മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ട്''; പ്രതികരിച്ച് രാഹുൽ ഗാന്ധി

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം; ഡല്‍ഹിയില്‍ എത്തി പ്രതിഷേധത്തില്‍ പങ്കുചേരാന്‍ തയ്യാറെന്ന് മമതാ ബാനര്‍ജി

സർവീസ് ചാർജ് ഈടാക്കിയ 41 ഹോട്ടലുകൾക്ക് പിഴ