NIA 

file

Crime

മലപ്പുറത്ത് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ കേസിൽ മുഖ‍്യ പ്രതി അറസ്റ്റിൽ

പ്രതിയായ ഹാരിസ് ടി.എ. ആണ് മഞ്ചേരിയിൽ നിന്നും എൻഐഎയുടെ വലയിലായത്

Aswin AM

മലപ്പുറം: മലപ്പുറം ചെമ്മാട് നിന്നും അനധികൃത സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത കേസിൽ ഒരാളെ കൂടി ദേശീയ അന്വേഷണ ഏജൻസിയായ എൻഐഎ അറസ്റ്റ് ചെയ്തു. പ്രതിയായ ഹാരിസ് ടി.എ. ആണ് മഞ്ചേരിയിൽ നിന്നും എൻഐഎയുടെ വലയിലായത്. ഇതോടെ കേസിൽ ആകെ പിടിയിലായവരുടെ എണ്ണം 10 ആയി. സ്ഫോടക വസ്തുക്കൾ അനധികൃതമായി വാങ്ങിയതിൽ പ്രധാന ആസൂത്രകനാണ് ഇയാളെന്നാണ് എൻഐഎ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്.

2026 ഫെബ്രുവരി 7ന് മലപ്പുറത്തെ ചെമ്മാട്-തലപ്പാറ റോഡിലുള്ള ഫർഹ ഹോളോ ബ്രിക്സ് കമ്പനിയിൽ പാർക്ക് ചെയ്തിരുന്ന ലോറിയിൽ നിന്നും 89,600 ഡിറ്റനേറ്റർ സ്റ്റിക്കുകൾ, 10,500 നോൺ ഇലക്‌ട്രിക് ഷോക്ക് ട‍്യൂബുകൾ എന്നിവ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ളതാണ് കേസ്.

അന്ന് ലോറി തടഞ്ഞു നിർത്തി മൂന്നു പേരെ കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് ലൈസൻസോ, സ്ഫോടകവസ്തുക്കൾ കൊണ്ടുപോകാനുള്ള അനുമതിയോ ഉണ്ടായിരുന്നില്ല. പിന്നീട് കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിൽ 19 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ഓഗസ്റ്റ് 7ന് കർണാടകയിലെ വിജയപുരയിൽ നിന്നും മൂന്ന് പ്രതികളെ കൂടി എൻഐഎ പിടികൂയിരുന്നു. ഇതിനു പിന്നാലെയാണ് ഹാരിസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്ഫോടക വസ്തുക്കൾ നിയമവിരുദ്ധമായി കൈവശം വച്ചതും കടത്തിയതിനെ പറ്റിയും അന്വേഷണം തുടരുകയാണെന്ന് എൻഐഎ വ‍്യക്തമാക്കി.

സ്വാതന്ത്ര്യദിനാഘോഷം; ഡൽഹിയിൽ സുരക്ഷ ശക്തമാക്കി, ക്രിമിനൽ പശ്ചാത്തലമുള്ളവരെ കണ്ടെത്താൻ ആപ്പ്

ഝാർഖണ്ഡിലെ സ്റ്റീൽ പ്ലാന്‍റിൽ സ്ഫോടനം; ഒൻപത് പേർക്ക് പരുക്ക്

വിദ്യാർഥികളെ വെടിവയ്ക്കണമെന്ന പരാമർശം; ടി.ജി. മോഹൻദാസ് പൊലീസ് കസ്റ്റഡിയിൽ

സിറാജിന്‍റെ ബാറ്റിങ് പ്രാക്റ്റിസ്; സന്നാഹ മത്സരത്തിൽ ഇന്ത്യക്ക് ജയം

ഒരുകോടി രൂപ വിലമതിക്കുന്ന ആനക്കൊമ്പുമായി ആറ് പേർ അറസ്റ്റിൽ