Crime

ബലാത്സംഗക്കേസ്; പൊലീസുകാരുനുൾപ്പെടെ മൂന്നുപേർക്ക് 10 വർഷം കഠിനതടവും പിഴയും

2016 ലാണ് കേസിനാസ്പദമായ സംഭവം

MV Desk

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പൊലീസുകാരുനുൾപ്പെടെ മൂന്നുപേർക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും വിധിച്ച് കോടതി. വിവാഹം കഴിഞ്ഞ സ്ത്രീയെ സ്നേഹം നടിച്ച് വശീകരിച്ച് ബലാത്സംഗം ചെയ്ത കേസിലാണ് വിധി. പാപ്പനംകോട് എസ്റ്റേറ്റ് കല്ലുവെട്ടാംകുഴി വാറുവിളാകത്ത് ഷാന മൻസിലിൽ സജാദ് (33), വിളയിൽക്കോണം സെറ്റിൽമെന്‍റ് ലക്ഷം വീട് കോളനി ശ്രീജിത്ത് (32), പൊലീസുകാരനായ നിരപ്പുവിള ആശ്രയ വീട്ടിൽ അഭയൻ (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

2016 ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ സജാദ് യുവതിയെ ആശുപത്രിയിൽ വെച്ചാണ് പരിജയപ്പെടുന്നത്. സൗഹൃദത്തിലായ ഇവർ സ്നേഹം നടിച്ച് യുവതിയെ അഭയന്‍റെ ചൂഴാട്ടുകോട്ടയിലെ വീട്ടിലെത്തിച്ചു. ശേഷം മൂന്നുപേരും ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് യുവതി നരുവാമൂട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ പ്രതികളെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി.

കൂർത്ത ഇടിവളകൊണ്ട് കണ്ണിൽ ഇടിച്ചു, എൻജിനീയറിങ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടു; സംഭവം തിരുവനന്തപുരത്ത്

ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസ്; 6 പേർ കൂടി അറസ്റ്റിൽ

തമിഴ് നടൻ അജിത് കുമാറിന്‍റെ അമ്മ അന്തരിച്ചു; അനുശോചനം അറിയിച്ച് പ്രമുഖർ

മലപ്പുറത്ത് നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവം; വിവിധ ജില്ലകളിൽ എൻഐഎ റെയ്ഡ്

വ്യാജ ക്രെഡിറ്റ് കാർഡുകൾക്കെതിരേ മുന്നറിയിപ്പ്