പാലക്കാട്: പാലക്കാട് ഗർഭിണിയായ മ്ലാവിനെ വെടിവെച്ചു കൊന്നവരിൽ രണ്ട് പേർ അറസ്റ്റിൽ. ബിജു ആക്കാമറ്റം, സന്തോഷ് കാഞ്ഞിരംപാറ എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേർ സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ബിനു കല്ലിക്കോട്, ബോണി, തങ്കച്ചൻ (കുര്യാക്കോസ്) എന്നിവരാണ് ഓടി രക്ഷപ്പെട്ടത്.
ഇന്നലെ അർധരാത്രി മാലക്കൽ ഫേറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വെടി ശബ്ദം കേട്ടെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് മ്ലാവിനെ കണ്ടെത്തിയത്. 300 കിലോ ഭാരമുള്ള മ്ലാവാണ് ചത്തത്. അറസ്റ്റിലായ സന്തോഷ് മേഖലയിലെ കേരള കോൺഗ്രസ് ജില്ലാ നേതാവു കൂടിയാണ്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയെന്ന് വനംവകുപ്പ് അറിയിച്ചു.