കോട്ടയത്ത് ചൂണ്ടയിടാൻ പോയ 2 വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു 
Kerala

കോട്ടയത്ത് ചൂണ്ടയിടാൻ പോയ 2 വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരക്കി എത്തിയപ്പോഴാണ് കുളത്തിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്

കോട്ടയം: തൃക്കൊടിത്താനത്ത് ചൂണ്ടയിടാൻ പോയ 2 കുട്ടികൾ വെള്ളത്തിൽ മുങ്ങി മരിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാൽ അയൽവാസികളായ കുട്ടികൽ ചെമ്പുപുറത്തുള്ള പാറക്കുളത്തിൽ ചൂണ്ടയിടാൻ പോയ കുട്ടികളാണ് മരിച്ചത്. അഭിനവ് (12) ആദർശ് (15) എന്നിവരാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീഴുകയായിരുന്നു.

ഒഴിഞ്ഞ പ്രദേശമായതിനാൽ സമീപത്തായി ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതായതോടെ വീട്ടുകാരും നാട്ടുകാരും തിരക്കി എത്തിയപ്പോഴാണ് കുളത്തിന് സമീപം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും മൃതദേഹം ചങ്ങനാശേരിയിലെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

സ്കൂൾ സമയമാറ്റം: ഓണം, ക്രിസ്മസ് അവധിക്കാലത്തും ക്ലാസെടുക്കണം, ബദൽ നിർദേശവുമായി സമസ്ത

ജോസ് കെ. മാണി പാലാ മണ്ഡലം വിടുന്നു

കീം റാങ്ക് ലിസ്റ്റ്: വിദ്യാർഥികളുടെ ഹർജി പരിഗണിക്കാനൊരുങ്ങി സുപ്രീം കോടതി

"വേടന്‍റെയും ഗൗരിലക്ഷ്മിയുടെയും പാട്ടുകൾ പഠിക്കേണ്ടതില്ല"; കാലിക്കറ്റ് സർവകലാശാലയ്ക്ക് ശുപാർശ

എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ മരിച്ച നിലയിൽ കണ്ടെത്തി