ചോറ്റാനിക്കരയിൽ അധ്യാപക‌ ദമ്പതികളെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി 
Kerala

ചോറ്റാനിക്കരയിൽ അധ്യാപക‌ ദമ്പതികളും മക്കളും മരിച്ച നിലയിൽ

മൃതദേഹങ്ങൾ മെഡിക്കൽ കോളെജിന് നൽകണമെന്നും വീട്ടിൽ നിന്ന് കണ്ടെത്തിയ കുറിപ്പിലുണ്ട്.

നീതു ചന്ദ്രൻ

കൊച്ചി: ചോറ്റാനിക്കരയിൽ അധ്യാപക ദമ്പതികൾ അടക്കം ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കണ്ടനാട് സ്കൂളിലെ അധ്യാപകനായ രഞ്ജിത്, ഭാര്യ രശ്മി, മക്കളായ ആദി (9), ആദ്യ (7) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രശ്മിയും അധ്യാപികയാണ്. സാമ്പത്തിക പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. രഞ്ജിത്തിനെയും രശ്മിയെയും തൂങ്ങി മരിച്ച നിലയിലും കുട്ടികളെ കിടക്കയിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ആത്മഹത്യാകുറിപ്പ് കണ്ടെത്തി. മൃതദേഹങ്ങൾ മെഡിക്കൽ കോളെജിന് നൽകണമെന്നും കുറിപ്പിലുണ്ട്.

സ്പോട്ട് ഫിക്സിങ്ങിനു പിടിക്കപ്പെട്ട സ്പിന്നർ പാക് ക്രിക്കറ്റ് ടീമിൽ

ഹിജാബ് വിവാദം: രണ്ട് കുട്ടികൾ കൂടി സെന്‍റ് റീത്താസ് സ്കൂളിൽ നിന്നു മാറുന്നു

അമീബിക് മസ്തിഷ്ക ജ്വരം വ്യാപിക്കാൻ കാരണം മാലിന്യം: ഡോ. ഹാരിസ് ചിറയ്ക്കൽ

ഡൽഹിയുടെ പേര് മാറ്റണമെന്ന് വിഎച്ച്പി

ബ്രഹ്മോസ് വാങ്ങാൻ ഒരു മാസത്തിനിടെ കരാർ ഒപ്പിട്ടത് രണ്ട് രാജ്യങ്ങൾ