കോഴിക്കോട് മെഡിക്കൽ കോളേജ്
file
കോഴിക്കോട്: വയറുവേദനയായി കോഴിക്കോട് മെഡിക്കൽ കോളെജിലെത്തിയ 9 വയസുകാരന് ചികിത്സ നിഷേധിച്ചതായി പരാതി. വയറുവേദനയായി എത്തിയപ്പോൾ ഗ‍്യാസിന്‍റെ മരുന്ന് മാത്രം നൽകി തിരിച്ചയച്ചുവെന്നാണ് കുട്ടിയുടെ കുടുംബം പറയുന്നത്. മെഡിക്കൽ കോളെജിലെ മാത‍്യശിശു കേന്ദ്രത്തിനെതിരേയാണ് ആരോപണം.
വയറുവേദന മാറാത്തതു മൂലം കുട്ടിയുടെ മാതാപിതാക്കൾ മറ്റൊരു ഡോക്റ്ററെ കാണിക്കുകയും അവിടെ നടത്തിയ സ്കാനിങ്ങിൽ കുട്ടിയുടെ അപ്പൻഡിസൈറ്റിസ് പൊട്ടി ഇൻഫെക്ഷനായതായും കണ്ടെത്തുകയായിരുന്നു.
ഇതിനു പിന്നാലെ കൊടുവള്ളിയിലെ സ്വകാര‍്യ ആശുപത്രിയിൽ പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയ നടത്തി. മെഡിക്കൽ കോളെജ് സുപ്രണ്ടിനാണ് നിലവിൽ കുട്ടിയുടെ കുടുംബം പരാതി നൽകിയിരിക്കുന്നത്. ആരോഗ‍്യവകുപ്പ് മന്ത്രിക്കും മുഖ‍്യമന്ത്രിക്കും ഉടനെ പരാതി നൽകും.