Kerala

കെപിസിസിയിലേക്ക് ഇഷ്ടക്കാരെ മാത്രം തെരഞ്ഞെടുത്തു; കെ സുധാകരനും വിഡി സതീശനുമെതിരെ വ്യാപക പരാതിയുമായി എ,ഐ ഗ്രൂപ്പുകൾ

വർക്കിങ് പ്രസിഡന്‍റായ താൻ പോലും പുതിയ അംഗങ്ങളെ തെരഞ്ഞെടുത്ത വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി

തിരുവനന്തപുരം: കെ സുധാകരനും വിഡി സതീശനുമെതിരെ വ്യാപക പരാതിയുമായി എ, ഐ ഗ്രൂപ്പുകൾ. കെപിസിസി അംഗങ്ങളെ തീരുമാനിച്ചതിൽ ഇരുവരും അവരവർക്ക് ഇഷ്ടമുള്ളവരെ മാത്രം തെരഞ്ഞെടുത്തെന്നാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ ഉയർത്തുന്ന പ്രധാന പരാതി. കെപിസിസി അംഗങ്ങളുടെ ജമ്പോ പട്ടിക തയ്യാറാക്കിയത് താൻ അറിഞ്ഞില്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രതിഷേധ വാക്കുകൾക്കു പിന്നാലെ കൂടുതൽ പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

വർക്കിങ് പ്രസിഡന്‍റായ താൻ പോലും പുതിയ അംഗങ്ങളെ തെരഞ്ഞെടുത്ത വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് കൊടിക്കുന്നിൽ സുരേഷും വ്യക്തമാക്കി. കൂടാതെ കെ സുധാകരനും വിഡി സതീശനുമെതിരെയുള്ള പല പരാതികളെക്കുറിച്ചും കേന്ദ്രനേതൃത്വത്തിന് അറിയാമെന്നും കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി അംഗങ്ങളെയും പിസിസി അംഗങ്ങളെയും പ്രഖ്യാപിച്ചപ്പോൾ കനത്ത നഷ്ടം ഉണ്ടായത് എ ഗ്രൂപ്പിനാണ്. പട്ടിക അവ്യക്തമാണെന്നും പാർട്ടി വേദിയിൽ പരാതി അറിയിക്കുമെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.

എന്നാൽ, ഗ്രൂപ്പ് മാനേജർമാർ നൽകുന്ന പട്ടിക അതേ പോലെ പാസാക്കിവിടുന്ന കാലം കഴിഞ്ഞെന്നാണ് വിഡി സതീശന്‍റേയും കെ സുധാകരന്‍റേയും നിലപാട്. പ്ലീനറി സമ്മേളനം കഴിഞ്ഞ് എത്തിയാൽ പിന്നെ കോൺഗ്രസിൽ ഉടലെടുക്കാൻ പോവുന്നത് വൻ കോളിളക്കങ്ങളാവുമെന്നാണ് സൂചന.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു