Kerala

എഐ ക്യാമറ ഇടപാടുകൾ; അന്വേഷണം ഏറ്റെടുത്ത് വിജിലന്‍സ്

പ്രാഥമിക അന്വേഷണത്തിന് സർക്കാർ വിജിലന്‍സിന് അനുമതി നൽകിയതായാണ് വിവരം.

തിരുവനന്തപുരം: വിവാദമായ എഐ ക്യാമറ ഇടപാടുകളുടെ അന്വേഷണം ഏറ്റെടുത്ത് വിജിലന്‍സ്. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. വിജിലന്‍സിന്‍റെ തിരുവനന്തപുരം സ്പെഷൽ യൂണിറ്റ് രണ്ടാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന് സർക്കാർ വിജിലന്‍സിന് അനുമതി നൽകിയതായാണ് വിവരം.

സ്ഥലമാറ്റം ഉൾപ്പടെയുള്ള വിവിധ ഇടപാടുകളിൽ അഴിമതി നടന്നതായി പരാതിയുണ്ട്. മുൻ ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്തിനെതിരേയും ഗുരുതര ആരോപണങ്ങളുണ്ട്. 5 ഇടപാടുകളെക്കുറിച്ചുള്ള പരാതികൾ വിജിലന്‍സിന് ലഭിച്ചതായാണ് വിവരം.

ഉദ്യോഗസ്ഥനെതിരെയുള്ള പരാതിയിലെ അന്വേഷണമാണെങ്കിലും എഐ ക്യാമറ ഇടപാടിലേക്ക് എങ്ങനെ എത്തി, ടെണ്ടർ നടപടികളിലേക്ക് എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടി വരും. അതേസമയം, ടെണ്ടർ നടപടികളിൽ ഇടപെട്ടിട്ടില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും രാജീവ് പുത്തലത്ത് പ്രതികരിച്ചു.

എന്നാൽ ഇപ്പോഴത്തെ വിവാദങ്ങൾക്ക് മുന്‍പേ ഇതിനെതിരെ അന്വേഷണം തുടങ്ങിയെന്നാണ് സർക്കാരിന്‍റെ വാദം. 2022 മെയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു. പിന്നീട് ഈ വർഷം ഫെബ്രുവരിയിൽ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരുന്നു.

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ

ഏഷ്യ കപ്പ്: കളിക്കാനിറങ്ങാതെ പാക്കിസ്ഥാൻ, പിണക്കം കൈ കൊടുക്കാത്തതിന്

അഹമ്മദാബാദ് വിമാന അപകടം: അന്വേഷണ മേധാവി വ്യോമയാന സെക്രട്ടറിയെ കാണും