ആകാശ് തില്ലങ്കേരി
ആകാശ് തില്ലങ്കേരി 
Kerala

ജയിലറെ ആക്രമിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി

തിരുവനന്തപുരം: മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ കാപ്പ ഒഴിവാക്കി. വിയ്യൂർ ജയിലിലെ ജയിലറെ ആക്രമിച്ച സംഭവത്തൽ കാപ്പ ചുമത്താന്‍ പര്യാപ്തമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്‍റെ തീരുമാനം. ആകാശിനെതിരെ കാപ്പ ചുമത്തിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കിയിരുന്നു.

വധക്കേസുകളിലും ക്വട്ടേഷന്‍ കേസുകളിലും പ്രതിയായ ആകാശിനെതിരെ ആദ്യം കാപ്പ ചുമത്തുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ്. തുടർന്ന് ഇയാളെ വിയ്യുർ ജയിലിൽ അടച്ചു. വിയ്യൂരിൽ ഫോൺ ഉപയോഗം ചോദ്യം ചെയ്ത ജയിലറെ മർദിച്ചു എന്ന് ചൂണ്ടിക്കാട്ടി കാപ്പ ചുമത്തി സെപ്റ്റംബര്‍ 13ന് അറസ്റ്റ് ചെയ്തു. മകളുടെ പേരിടൽ ചടങ്ങിനായി വീട്ടിൽ എത്തിയപ്പോഴാണ് കണ്ണൂർ മുഴക്കുന്ന പൊലീസ് ആകാശിനെ കസ്റ്റഡിയിലെടുത്തത്. ഇതിനെതിരെ കുടുംബം നൽകിയ അപ്പീലിലാണ് ഇപ്പോൾ കാപ്പ റദ്ദാക്കിയുളള തീരുമാനമിറങ്ങിയത്.

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം ആന്‍ഡമാനില്‍, മെയ് 31 ഓടെ കേരളത്തില്‍; അതിശക്ത മഴയ്ക്ക് മുന്നറിയിപ്പ്

ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രിയാത്ര നിരോധിച്ചു

ചേർത്തല നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ

ബൈഭവ് കുമാറിന്‍റെ അറസ്റ്റ്: ബിജെപി ആസ്ഥാനത്തേക്ക് ഇന്ന് എഎപി മാർച്ച്

അതിതീവ്രമഴയ്ക്ക് മുന്നറിയിപ്പ്: ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്