മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കി, പകരം മോദിയും മുർമുവും; പ്രതിഷേധം 
Kerala

മുഖ്യമന്ത്രിയുടെ ഓഫിസിലെ അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കി, പകരം മോദിയും മുർമുവും; പ്രതിഷേധം

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അതിഷി രേഖ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

Namitha Mohanan

ന്യൂഡൽഹി: മുഖ്യമന്ത്രി രേഖ ഗുപ്തയുടെ ഓഫിസിൽ നിന്ന് ബി.ആർ. അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കിയതായി ആരോപണം. പ്രതിപക്ഷ നേതാവ് അതിഷിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ബിജെപിയുടെ ദലിത് വിരുദ്ധ മനോഭാവമാണ് ഇതിലൂടെ വെളിവാകുന്നതെന്നാണ് ആരോപണം.

തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി അതിഷി രേഖ ഗുപ്തയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നേതാവ് അതിഷി ആരോപണവുമായി രംഗത്തെത്തിയത്. കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഈ 2 ചിത്രങ്ങളും അവിടെ സ്ഥാപിച്ചിരുന്നത്.

നിയമസഭയ്ക്ക് പുറത്ത് പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും നടത്തി. അംബേദ്കറുടെയും ഭഗത് സിങ്ങിന്‍റേയും ചിത്രങ്ങൾ നീക്കി പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര എന്നിവരുടെ ചിത്രങ്ങളാണ് ഓഫിസിൽ സ്ഥാപിച്ചിട്ടുള്ളത്.

തകർന്നടിഞ്ഞ് ഇന്ത്യ; സൂപ്പർ 8ൽ ദക്ഷിണാഫ്രിക്കയ്ക്ക് വൻ വിജയം

മോസ്കോയിൽ ഡ്രോൺ ആക്രമണം; നാല് വിമാനത്താവളങ്ങളും അടച്ചു, 11 ഡ്രോണുകൾ തകർത്തു

ഹോം ഗ്രൗണ്ടിലും രക്ഷയില്ല; ബ്ലാസ്റ്റേഴ്സിന് രണ്ടാം തോൽവി

ട്രംപിന്‍റെ റിസോർട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരിയെ വധിച്ചു

പഫ്സ് കഴിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു