രാജീവ് ചന്ദ്രശേഖർ | വി. മുരളീധരൻ
തിരുവനന്തപുരം: വി. മുരളീധരനെ നിയമസഭാകക്ഷി നേതാവാക്കണമെന്ന ആവശ്യം അംഗീകരിക്കാതെ രാജീവ് ചന്ദ്രശേഖർ. തന്നെ നിയമസഭാ കക്ഷിനേതാവാക്കണമെന്നാണ് രാജീവ് ചന്ദ്രശേഖറിന്‍റെ ആവശ്യം.
പാര്‍ട്ടിയില്‍ രണ്ട് അധികാര കേന്ദ്രം രൂപപ്പെടുമെന്ന വാദമാണ് രാജീവ് ചന്ദ്രശേഖർ ഉയർത്തുന്നത്. വെള്ളിയാഴ്ച ചേർന്ന കോർ കമ്മിറ്റിയിൽ ഭൂരിഭാഗ അഭിപ്രായം വി. മുരളീധരന് അനുകൂലമാണ്. മുതിർന്ന നേതാവായതിനാലാണ് മുരളീധരന് മുൻതൂക്കം.
വെള്ളിയാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പിന് ശേഷം സഭയിൽ സംസാരിച്ചത് രാജീവ് ചന്ദ്രശേഖറായിരുന്നു. എന്തായാലും ബിജെപിയിൽ തർക്കം തുടരുകയാണ്. ഒടുക്കം തീരുമാനം കേന്ദ്രത്തിന് വിട്ടിരിക്കുകയാണ്. നിയമസഭയില്‍ മൂന്ന് എംഎല്‍എമാരാണ് ബിജെപിക്കുള്ളത്.