Kerala

ആശങ്കകൾക്കു വിരാമം, അരിക്കൊമ്പനിൽ നിന്നുള്ള സിഗ്നൽ ലഭിച്ചു

അരിക്കൊമ്പന്‍റെ റേഡിയോകോളറിൽ നിന്നുള്ള സിഗ്നൽ മണിക്കൂറുകളോളമായി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു.

MV Desk

കുമളി: മണിക്കൂറുകൾ നീണ്ടു നിന്ന ആശങ്കകൾക്കൊടുവിൽ അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ ലഭിച്ചതായി വനംവകുപ്പ്. പത്തോളം ഇടങ്ങളിൽ നിന്നായാണ് സിഗ്നൽ ലഭിച്ചത്. പെരിയാർ ടൈഗർ റിസർവ് വന മേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പന്‍റെ റേഡിയോകോളറിൽ നിന്നുള്ള സിഗ്നൽ മണിക്കൂറുകളോളമായി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. മോശം കാലാവസ്ഥയാകാം സിഗ്നൽ നഷ്ടപ്പെട്ടതിനുള്ള കാരണമെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.

അരിക്കൊമ്പനെ പെരിയാറിൽ തുറന്നു വിട്ടതിനു ശേഷം ഓരോ മണിക്കൂർ ഇടവിട്ട് അരിക്കൊമ്പന്‍റെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ കിട്ടിക്കൊണ്ടിരുന്നതാണ്. ആനയെ നിരീക്ഷിക്കുന്നതിനായി വനം വകുപ്പ് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ആനയുടെ നീക്കങ്ങൾ പരിശോധിക്കാൻ തമിഴ്നാട് വനം വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്. 18 കിലോമീറ്റൽ സഞ്ചരിച്ച് തമിഴ്നാട് വനമേഖലയിൽ പ്രവേശിച്ച ആന തിങ്കളാഴ്ച വൈകിട്ടോടെ പെരിയാറിലേക്ക് തിരിച്ചു വരുന്നതായും സിഗ്നലിൽ‌ നിന്നു വ്യക്തമായിരുന്നു. അരിക്കൊമ്പന്‍റെ ഇതു വരെയുള്ള നീക്കങ്ങൾ പരിശോധിച്ചതിൽ നിന്ന് ആന പരിപൂർണ ആരോഗ്യവാനാണെന്നാണ് വനംവകുപ്പ് അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് 4 ഡിഗ്രി വരെ ചൂട് കൂടും; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മുൻ ഡൽഹി ചീഫ് സെക്രട്ടറി ആത്മഹത്യ ചെയ്തു

കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുട്ടിയാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയിൽ കണ്ടെത്തി

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

പിണറായിയെ വേട്ടയാടാനാണ് ശ്രമമെങ്കിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രതിഷേധം ഉയരും; ഇഡി നീക്കത്തിനെതിരേ എം.വി. ജയരാജൻ