Kerala

മധു വധക്കേസ്: അന്തിമവിധി മാർച്ച് 30-ന്

കേസിൽ പതിനാറ് പ്രതികളാണുള്ളത്

MV Desk

അട്ടപ്പാടി : അട്ടപ്പാടി മധു വധക്കേസിൽ അന്തിമവിധി മാർച്ച് 30-നു പ്രസ്താവിക്കും. മണ്ണാർക്കാട് പട്ടികജാതി - പട്ടികവർഗ കോടതിയാണു വിധി പറയുക. കേസിൽ കഴിഞ്ഞ വെള്ളിയാഴ്ച അന്തിമവാദം പൂർത്തിയായി. കേസിൽ പതിനാറ് പ്രതികളാണുള്ളത്.

ആൾക്കൂട്ട മർദ്ദനത്തിനിരയായി അട്ടപ്പാടി സ്വദേശി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട് അഞ്ചു വർഷം പൂർത്തിയാകുമ്പോ ഴാണു വിധി പ്രസ്താവം. കേസിൽ 127 സാക്ഷികൾ ഉണ്ടായിരുന്നു. വിചാരണവേളയിൽ 24 പേർ കൂറുമാറി.

കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമായിരുന്നു അട്ടപ്പാടി മധുവിന്‍റേത്. 2018 ഫെബ്രുവരിയിലാണു മധു കൊല്ലപ്പെട്ടത്. പിന്നീട് വിചാരണ വേളയിൽ പ്രോസിക്യൂട്ടർമാർ ചുമതലയേൽക്കാതിരുന്നതും വിവാദങ്ങൾക്കിട വരുത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ വിഎസിന്‍റെ മകനെ സ്ഥാനാർഥിയാക്കാൻ സിപിഎം; കായംകുളത്തോ മലമ്പുഴയിലോ മത്സരിപ്പിച്ചേക്കും

രാജ‍്യത്തിന്‍റെ ആഭ‍്യന്തര കാര‍്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഉമർ ഖാലിദിന് കത്തയച്ച മംദാനിക്കെതിരേ ബിജെപി

ഇന്ത‍്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ മധ‍്യസ്ഥത വഹിച്ചുവെന്ന ചൈനയുടെ അവകാശവാദത്തിന് പിന്തുണയുമായി പാക്കിസ്ഥാൻ

ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് പിന്നാലെ രോഗികൾ മരിച്ച സംഭവം; അണുബാധ സ്ഥിരീകരിച്ച് അധികൃതർ

ശ്രീനാരായണ ധർമത്തിന് വിരുദ്ധം; വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരേ ഡിവൈഎഫ്ഐ