ബാലകൃഷ്ണൻ പെരിയ 
Kerala

ഉണ്ണിത്താനെതിരായ യുദ്ധം ഇന്ന് മുതൽ ആരംഭിക്കുകയാണ്; വെല്ലുവിളിയുമായി ബാലകൃഷ്ണൻ പെരിയ

''പുറത്താക്കലിനു പിന്നിൽ ഉണ്ണിത്താനോടുള്ള ഭയമാണ്''

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ വിവാഹ ചടങ്ങിൽ പങ്കെടുത്തതിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയതിനു പിന്നാലെ രാജ്മോഹൻ ഉണ്ണിത്താനെതിരേ രൂക്ഷ വിമർശനവുമായി മുൻ കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ. രാജ്മോഹൻ ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിന്‍റെ തകർത്തു എന്നായിരുന്നും അദ്ദേഹത്തിന്‍റെ പ്രതികരണം. രാഷ്ട്രീയമില്ലാതെയാണ് താൻ ചടങ്ങിൽ പങ്കെടുത്തത്. തന്നെ പുറത്താക്കിയ നടപടി ഏകപക്ഷീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

പുറത്താക്കലിനു പിന്നിൽ ഉണ്ണിത്താനോടുള്ള ഭയമാണ്. ഉണ്ണിത്താൻ ജില്ലയിലെ കോൺഗ്രസിനെ തകർത്തു. മതപരമായ സംഘർഷത്തിൽ നിന്നും മുതലെടുക്കാനാണ് ഉണ്ണിത്താൻ ശ്രമിച്ചത്. ഉണ്ണിത്താനെതിരായ യുദ്ധം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസലും തനിക്കെതിരേ പ്രവർത്തിച്ചു. എല്ലാ പാർട്ടിയിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാൽ താൻ കോൺഗ്രസ് വിട്ട് പോവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്‍റെ കല്യാണത്തിൽ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. പിന്നാലെ ഇത് ചൂണ്ടിക്കാട്ടി രാജ്മോഹൻ ഉണ്ണിത്താൻ കെപിസിസിയിൽ പരാതി നൽകുക‍യായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രക്തസാക്ഷികളെ പരസ്യമായി അപമാനിക്കുന്നതിനു തുല്യമായ പ്രവർത്തിയാണെന്ന് വ്യക്തമായതോടെയാണ് 4 മുതിർന്ന നേതാക്കളെ കെപിസിസി പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ബാലകൃഷ്ണൻ പെരിയ, രാജൻ പെരിയ, പ്രമോദ് പെരിയ, രാമകൃഷ്ണൻ പെരിയ എന്നിവരെയാണ് പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്