Kerala

കണ്ടല ബാങ്ക് തട്ടിപ്പ് കേസ്: മുൻകൂർ ജാമ്യം തേടി ഭാസുരാംഗന്‍ സുപ്രീം കോടതിയിൽ

നിലവിൽ ഇഡി കസ്റ്റഡിയിലാണ് ഭാസുരാംഗനുള്ളത്.

MV Desk

ന്യൂഡൽഹി: തിരുവനന്തപുരം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ബാങ്ക് മുന്‍ പ്രസിഡന്‍റും മുന്‍ സിപിഐ നേതാവുമായ ഭാസുരാംഗന്‍ സുപ്രീം കോടതിയെ സമീപിച്ചു. തട്ടിപ്പിൽ കേരള പൊലീസ് എടുത്ത കേസിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കാനാണ് ഭാസുരാംഗന്‍ കോടതിയെ സമീപിച്ചത്. അഭിഭാഷകൻ റോയി എബ്രാഹമാണ് ഭാസുരാംഗന് വേണ്ടി ഹർജി സമർപ്പിച്ചത്. നിലവിൽ ഇഡി കസ്റ്റഡിയിലാണ് ഭാസുരാംഗനുള്ളത്.

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുഖ്യപ്രതികളായ ഭാസുരാംഗന്‍റെയും മകൻ അഖിൽജിത്തിന്‍റെയും ജാമ്യാപേക്ഷ കഴിഞ്ഞ മാസം എറണാകുളം പിഎംഎൽഎ കോടതി തള്ളിയിരുന്നു. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് ഇഡി വാദം. എന്നാൽ ബാങ്കിൽ ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും സഹകരണ വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയത് ആസ്തി ശോഷണമാണെന്നും പ്രതികൾ വാദിച്ചു.

തനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കള്ളപ്പണ കേസിൽ തനിക്കെതിരെ ഇഡിക്ക് ഒരു തെളിവും ലഭിച്ചിട്ടില്ലെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു കേസിലെ ഒന്നാം പ്രതി ഭാസുരാംഗൻ കോടതിയില്‍ ആവശ്യപെട്ടത്. എന്നാൽ പ്രതികളുടെ വാദങ്ങൾ കോടതി മുഖവിലക്ക് എടുത്തില്ല. കഴിഞ്ഞ നവംബർ 21 നാണ് അഖിൽ ജിത്തിനെയും ഭാസുരാംഗനെയും ഇഡി അറസ്റ്റ് ചെയ്തത്.

ഈ വർഷം ഇതാദ്യം; വാണിജ്യ സിലിണ്ടർ വില കുറഞ്ഞു

ഭർത്താവിനേക്കാൾ ശമ്പളമുള്ള ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയില്ല; കർണാടക ഹൈക്കോടതി

ഡൽഹി - മുംബൈ എക്സ്പ്രസ് വേയിൽ ബസ് ട്രക്കിലിടിച്ച് അപകടം; 7 പേർ മരിച്ചു, 22 പേർക്ക് പരുക്ക്

മൊറോക്കോക്കെതിരായ ലോകകപ്പ് തോൽവിക്ക് പിന്നാലെ നെതർലൻഡ് കോച്ച് റൊണാൾഡ് കോമാൻ രാജിവച്ചു

ഐഎസ് ഒളിത്താവളം ലക്ഷ‍്യം വച്ച് പാക്കിസ്ഥാൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്‍റെ ഡ്രോൺ ആക്രമണം