Kerala

ശക്തൻ മാർക്കറ്റ് വികസനത്തിൽ അഴിമതി; തൃശൂർ കോർപ്പറേഷനെതിരേ ബിജെപി

ബിജെപിയുടെ പരാതിയിൽ വസ്തുതയില്ലെന്നും പദ്ധതി അതുപോലെ തന്നെ നടപ്പാക്കുമെന്നും കോർപ്പറേഷൻ നേതൃത്വം

MV Desk

തൃശൂർ: മുൻ എംപിയും നടനുമായ സുരേഷ് ഗോപി ശക്തൻ മാർക്കറ്റിനനുവദിച്ച 1 കോടിയുടെ വികസന പദ്ധതി കോർപ്പറേഷൻ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ബിജെപി രംഗത്ത്.

എന്നാൽ, ബിജെപിയുടെ പരാതിയിൽ വസ്തുതയില്ലെന്നും പദ്ധതി അതുപോലെ തന്നെ നടപ്പാക്കുമെന്നും കോർപ്പറേഷൻ നേതൃത്വം വ്യക്തമാക്കി. പദ്ധതിയുടെ എസ്റ്റിമേറ്റ് പ്രകാരം കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.

ശക്തൻ മാർക്കറ്റിന്‍റെ വികസനത്തിന്‍റെ ഭാഗമായി പുതിയ കുടിവെള്ള ടാങ്കുകളും ശുചിമുറിയും നിർമിക്കാനായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപയാണ് സുരേഷ് ഗോപി അനുവദിച്ചിരുന്നത്.

രണ്ടു കെട്ടിടങ്ങളാണ് ഇതിനായി നിർമിക്കേണ്ടത്. ഒരു കെട്ടിടത്തിന്‍റെ പകുതി നിർമാണം പൂർത്തിയായി. അടുത്ത കെട്ടിടം വേണ്ടെന്ന് കോർപ്പറേഷൻ കരാറുകാരോട് നിർദേശിച്ചെന്നാണ് ബിജെപിയുടെ ആരോപണം.

മണിക്കൂറുകളോളം വൈദ്യുതി നിയന്ത്രണം; ഇന്ത്യയുടെ സഹായം തേടി ബംഗ്ലാദേശ്

റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്

അഭിഭാഷക എൻറോൾ‌മെന്‍റ് വിലക്കിയ നടപടി പിൻവലിച്ച് ബാർ കൗൺസിൽ

ബെവ്കോയിൽ 'ജവാന്' മുൻഗണന; മദ്യനയം പരിശോധിക്കണമെന്ന് സുപ്രീം കോടതി

ഫ്രഷ് കട്ട് അടച്ചു പൂട്ടാനുള്ള ഉത്തരവിന് സ്റ്റേ; മാലിന്യം ശീതീകരിച്ച വണ്ടിയിൽ നീക്കം ചെയ്യണമെന്നും ഉത്തരവ്