Kerala

ശക്തൻ മാർക്കറ്റ് വികസനത്തിൽ അഴിമതി; തൃശൂർ കോർപ്പറേഷനെതിരേ ബിജെപി

ബിജെപിയുടെ പരാതിയിൽ വസ്തുതയില്ലെന്നും പദ്ധതി അതുപോലെ തന്നെ നടപ്പാക്കുമെന്നും കോർപ്പറേഷൻ നേതൃത്വം

തൃശൂർ: മുൻ എംപിയും നടനുമായ സുരേഷ് ഗോപി ശക്തൻ മാർക്കറ്റിനനുവദിച്ച 1 കോടിയുടെ വികസന പദ്ധതി കോർപ്പറേഷൻ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ബിജെപി രംഗത്ത്.

എന്നാൽ, ബിജെപിയുടെ പരാതിയിൽ വസ്തുതയില്ലെന്നും പദ്ധതി അതുപോലെ തന്നെ നടപ്പാക്കുമെന്നും കോർപ്പറേഷൻ നേതൃത്വം വ്യക്തമാക്കി. പദ്ധതിയുടെ എസ്റ്റിമേറ്റ് പ്രകാരം കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കുമെന്നും കോർപ്പറേഷൻ അറിയിച്ചു.

ശക്തൻ മാർക്കറ്റിന്‍റെ വികസനത്തിന്‍റെ ഭാഗമായി പുതിയ കുടിവെള്ള ടാങ്കുകളും ശുചിമുറിയും നിർമിക്കാനായി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപയാണ് സുരേഷ് ഗോപി അനുവദിച്ചിരുന്നത്.

രണ്ടു കെട്ടിടങ്ങളാണ് ഇതിനായി നിർമിക്കേണ്ടത്. ഒരു കെട്ടിടത്തിന്‍റെ പകുതി നിർമാണം പൂർത്തിയായി. അടുത്ത കെട്ടിടം വേണ്ടെന്ന് കോർപ്പറേഷൻ കരാറുകാരോട് നിർദേശിച്ചെന്നാണ് ബിജെപിയുടെ ആരോപണം.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ