കൊച്ചി കായലിൽ നവജാത ശിശുവിന്‍റെ മൃതദേഹം
കൊച്ചി: കൊച്ചി കായലിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ മറൈൻ ഡ്രൈവിലെ മഴവിൽ പാലത്തിനടുത്താണ് മൃതദേഹം കണ്ടെത്തിയത് ചെറിയ രീതിയിൽ അഴുകിത്തുടങ്ങിയ മൃതദേഹത്തിൽ നിന്ന് പൊക്കിൾ കൊടി മുറിച്ചു മാറ്റിയിട്ടില്ല. കുട്ടിയെ ജനിച്ച ഉടനെ ഉപേക്ഷിച്ചതായാണ് പ്രാഥമിക നിഗമനം.
വേലിയേറ്റ സമയത്ത് ഒഴുകി വന്നതായിരിക്കാമെന്നും പൊലീസ് പറയുന്നു ആൺകുഞ്ഞിന്‍റേതാണെന്നാണ് പ്രാഥമിക നിഗമനം. മറൈൻ ഡ്രൈവിലെത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്.
പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റ്മോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളെജിൽ എത്തിച്ചിരിക്കുകയാണ് മൃതദേഹം. കുട്ടിയെ തിരിച്ചറിയുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.