യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് അമ്മയ്ക്കയച്ചു; യുവതി അടക്കം ആറംഗ സംഘത്തിനെതിരേ കേസ്

 

file image

Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളെടുത്ത് അമ്മയ്ക്കയച്ചു; യുവതി അടക്കം ആറംഗ സംഘത്തിനെതിരേ കേസ്

കോഴിക്കോട് സ്വദേശികളാണ് പ്രതികളെന്നാണ് പൊലീസ് നൽകുന്ന സൂചന

Namitha Mohanan

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയി നഗ്നചിത്രങ്ങളയച്ച് കുടുംബത്തിൽ നിന്ന് 8 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി. സുഹൃത്തിനെ കാണാനായി ബെംഗളൂരുവിലേക്ക് പോയ 21 കാരനായ ഫ്ലോറിക്കൻ റോഡ് സ്വദേശിയെ യുവതി അടക്കമുള്ള ആറംഗ സംഘം തട്ടിക്കൊണ്ടുപോയി തടവിലാക്കിയതായാണ് പരാതി. ഇവരിൽ നിന്ന് രക്ഷപെട്ട 21 കാരൻ ചേവായൂർ പൊലീസിൽ അഭയം തേടുകയായിരുന്നു.

ജൂലൈ 24 നാണ് യുവാവ് ബെംഗളൂരുവിലെത്തിയത്. അവിടെ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവാവിനെ സുഹൃത്തായി യുവതിയപടെ പേരുവ പറഞ്ഞെത്തിയ ആറംഗം സംഘം തട്ടിക്കൊണ്ടുപോയി പയമ്പ്ര ചായിത്താഴത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് തടവിലാക്കുകയായിരുന്നു. തുടർന്ന് ബലം പ്രയോഗിച്ച് ഫോണിൽ നഗ്നചിത്രങ്ങളെടുത്ത് അമ്മയ്ക്ക് അയച്ചു നൽകുകയായിരുന്നു. മകനെ വിട്ടുകിട്ടാൻ 8 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.

യുവാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രഥമിക അന്വേഷണത്തിൽ യുവാവിനെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണെന്ന് കണ്ടെത്തി. ഇതിൽ യുവതി അടക്കമുള്ള മൂന്നു പേരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.

ചങ്ങനാശേരി ദുരിതാശ്വാസ ക്യാംപിൽ രാവിലെ മുതൽ പട്ടിണി

നേത്ര ചികിത്സയ്ക്കായി വിദേശയാത്രയ്ക്ക് അനുമതി നൽകണമെന്ന് ടിഎംസി നേതാവ് അഭിഷേക് ബാനർജി; ഹർജി തള്ളി കോടതി

സർക്കാർ ആശുപത്രിക്കുള്ളിൽ കൊടിപിടിച്ച് മുദ്രാവാക്യം വിളിച്ച് മന്ത്രിക്ക് സ്വീകരണം

സുരേഷ് ഗോപി വാക്ക് പാലിച്ചു; പുലികളിക്ക് 24 ലക്ഷം

ഝാർഖണ്ഡിലേക്ക് യാത്ര തിരിക്കും; വിദ‍്യാർഥികൾക്കൊപ്പമെന്ന് അഭിജീത് ദിപ്കെ