Kerala

നെടുമങ്ങാട് മാർക്കറ്റിൽ 2 ടൺ പഴകിയ മത്സ്യം പിടികൂടി

പരിശോധനയിൽ 15 വാഹനങ്ങളിലെത്തിച്ച മത്സ്യമാണ് ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്

തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ പഴകിയ മത്സ്യം പിടികൂടി. തമിഴ്നാട്ടിൽ നിന്നു വിൽപ്പനയ്ക്കായി എത്തിച്ച 2 ടൺ പഴകിയ മത്സ്യമാണ് പിടികൂടിയത്. പരിശോധനയിൽ മത്സ്യം ഭക്ഷ്യയോഗ്യമല്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി.

നെടുമങ്ങാട്ട് പഴകിയ മത്സ്യം വിൽക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയിലാണ് വ്യാഴാഴ്ച രാത്രി ഭക്ഷ്യ സുരക്ഷ സ്ക്വാഡും ഭക്ഷ്യസുരക്ഷാ അഥോറിറ്റിയും സംയുക്തമായി പരിശോധന നടത്തിയത്.

പരിശോധനയിൽ 15 വാഹനങ്ങളിലെത്തിച്ച മത്സ്യമാണ് ഭക്ഷ്യ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. തുടർന്ന് വാഹനങ്ങളടക്കം പിടിച്ചെടുക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിലൂടെ കേരളം പിടിക്കാൻ ബിജെപി

ഡിസിസി അധ്യക്ഷനെതിരായ പരസ്യ പ്രസ്താവന; സുന്ദരൻ കുന്നത്തുള്ളിയോട് കെപിസിസി വിശദീകരണം തേടി

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

''സ്വന്തം പാപങ്ങൾക്ക് ശിക്ഷ നേരിടേണ്ടി വരുമെന്ന ഭയമാണ് പ്രതിപക്ഷത്തിന്''; ആഞ്ഞടിച്ച് മോദി

ധർമസ്ഥല വെളിപ്പെടുത്തൽ: മുഖംമൂടിധാരി പറയുന്നത് കള്ളമെന്ന് മുൻഭാര്യ