മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ  
Kerala

മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരം: മന്ത്രി കെ.ബി. ഗണേഷ് കുമാർ

എല്ലാ മതങ്ങളും ആത്മീയ പഠനക്ലാസ് കുഞ്ഞുങ്ങൾക്ക് നൽകണമെന്ന് മന്ത്രി.

Megha Ramesh Chandran

കൊല്ലം: മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശം അപകടകരമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മദ്രസകളിൽ നിന്നാണ് കുട്ടികൾ ആത്മീയ വിദ്യാഭ്യാസം നേടുന്നത്. മതപഠനമാണ് നടക്കുന്നതെന്ന് പലരും മണ്ടത്തരം പറയും. എല്ലാ മതങ്ങളും ആത്മീയ പഠന ക്ലാസ് കുഞ്ഞുങ്ങൾക്ക് നൽകണം. ദൈവം നല്ലതെന്ന് പഠിക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയാതെ പോകുമെന്നും കെ.ബി. ഗണേഷ് കുമാർ. ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്‍റിന്‍റെ രാജ്യാന്തര സമ്മേളനത്തിൽ സംസാരിക്കുകയായരുന്നു മന്ത്രി.

രാജ്യത്തെ മദ്രസ ബോർഡുകൾ നിർത്തലാക്കണമെന്നും വിദ്യാഭ്യാസ അവകാശ നിയമം ലംഘിക്കുന്ന മദ്രസകൾ അടച്ചു പൂട്ടണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ശുപാർശയുടെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

മദ്രസകളിൽ ഭരണഘടന ലംഘനം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടാണ് ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ചത്. മദ്രസ പഠനത്തെക്കുറിച്ച് ദേശീയ ബാലാവകാശ കമ്മീഷൻ 71 പേജുള്ള റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഇതിനൊപ്പം സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് വെള്ളിയാഴ്ച അയച്ച കത്തിലാണ് മദ്രസകളുടെ അംഗീകാരം റദ്ദാക്കണം എന്നതുൾപ്പടെയുള്ള നിർദ്ദേശമുള്ളത്.

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു

പരോളിനും, ജയിലിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിനും കൈക്കൂലി; ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്

മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത്, 30 ലക്ഷം നഷ്ട പരിഹാരം നൽകാനും കോടതി വിധി

ഓപ്പറേഷൻ സിന്ദൂറിനെതിരായ പരാമർശം; മാപ്പു പറയില്ലെന്ന് പൃഥ്വിരാജ് ചവാൻ

ശബരിമല സ്വർണക്കൊള്ള; രേഖകൾ ഇഡിക്ക് കൈമാറാൻ തയാറാണെന്ന് പ്രോസിക്യൂഷൻ