വി.ഡി. സതീശൻ
file image
ആലപ്പുഴ: കുടുംബത്തിലേക്ക് മകന്‍റെ ഭാര്യയായി വരുന്ന പെൺകുട്ടിക്ക് പരമ്പര്യ രുചിക്കൂട്ടുകളും അടുക്കളയും കൈമാറണമെന്ന പരോക്ഷ പരാമർശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെങ്ങന്നൂരിൽ നടന്ന പമ്പ ഫെസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വിവാദ പരാമർശം.
ചില അമ്മമാർ ഉണ്ടാക്കുന്ന പ്രത്യേക വിഭവങ്ങളുടെ രുചിക്കൂട്ട് മകന്‍റെ ഭാര്യയ്ക്കോ മക്കൾക്കോ കൈമാറ്റം ചെയ്യപ്പെടുന്നില്ല, അത് ശരിയല്ല. അടുക്കള കൈമാറുന്നതിനൊപ്പം മകന്‍റെ ഭാര്യയ്ക്ക് പരമ്പര്യ രുചിക്കൂട്ടുകൾകൂടി കൈമാറണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. പരമ്പരാഗതമായതെല്ലാം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വീട്ടുജോലികളിൽ ആൺപെൺ വ്യത്യാസമില്ലെന്ന് പാഠപുസ്തകങ്ങളിൽ വരെ അച്ചടിച്ചിറക്കിയിട്ടും ഭക്ഷണ സംസ്കാരം നില നിർത്തുന്നതിൽ മരുമകൾക്കുള്ള പങ്കിനേക്കുറിച്ച് മുഖ്യമന്ത്രി പരാമർശം നടത്തിയത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം രൂക്ഷ വിമർശനമാണ് ഉയരുന്നത്.