അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിനെതിരേ കേസെടുക്കാൻ കലക്റ്ററുടെ നിർദേശം

 
Kerala

ചട്ടലംഘനം; അടൂരിലെ യുഡിഎഫ് സ്ഥാനാർഥി ശാന്തകുമാറിനെതിരേ കേസെടുക്കാൻ കലക്റ്ററുടെ നിർദേശം

മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടംലംഘിച്ചെന്ന് കലക്‌റ്റർ

Jisha P.O.

പത്തനംതിട്ട: അടൂരിലെ യുഡിഎഫ് സ്ഥാനാർഥി സി.വി. ശാന്തകുമാറിനെതിരേ കേസെടുക്കാൻ ജില്ലാകലക്റ്ററുടെ നിർദേശം. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ചട്ടംലംഘിച്ചെന്ന് കലക്‌റ്റർ പറഞ്ഞു.

ശാന്തകുമാർ‌ കൊലക്കേസ് പ്രതിയാണെന്ന രീതിയിൽ വ്യാജ നോട്ടീസ് പ്രചരിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ശാന്തകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞിരുന്നു. ഇതിലാണ് ഇപ്പോൾ കേസെടുക്കാൻ നിർദേശിച്ചിരിക്കുന്നത്.

വ്യാജ നോട്ടീസ് പ്രചരിപ്പിച്ചതിൽ സിപിഐ പ്രവർത്തകരേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സിപിഐ ഉപരോധത്തെ തുടർന്ന് കസ്റ്റഡിയിലുള്ളവരേ നോട്ടീസ് നൽകി പൊലീസ് വിട്ടയച്ചു. 2008 ലെ കല്ലേലി രാമചന്ദ്രൻ വധക്കേസിൽ ശാന്തകുമാർ ഒന്നാംപ്രതി ആയിരുന്നുവെന്നാണ് ലഘുലേഖയുടെ ഉള്ളടക്കം.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്