Conflict in Mahila Congress March Thiruvananthapuram 
Kerala

മഹിള കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ചിലർ കലങ്ങൾ പൊലീസുകാർക്ക് നേരെ വലിച്ചെറിയുകയും ചെയ്തു.

Ardra Gopakumar

തിരുവന്തപുരം: വിലവർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർക്കകർ നടത്തിയ മാർച്ചിൽ സംഘർഷം. അരി ഉൾപ്പടെയുള്ള ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടന്നത്.

കാലിക്കലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. നൂറു കണക്കിന് പ്രവർത്തകരാണ് കാലിക്കലങ്ങൾ ഉയർത്തിപിടിച്ച് പ്രതിഷേധിച്ചത്. ചിലർ കലങ്ങൾ പൊലീസുകാർക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിനു സമീപത്ത് വച്ച് ബാരിക്കേടുകൾ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ബാരിക്കേടുകൾ മുകളിൽ കയറി നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തകർക്കെതിരെ പൊലീസ് 3 തവണ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധിത്തിനിടെ ജെബി മേത്തർ എംപിക്ക് പരിക്കേറ്റു. എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 3 പ്രവർത്തകർക്കും പരിക്കേറ്റിതായാണ് വിവരം.

പിഎം ശ്രീയിൽ സിപിഐയ്ക്ക് വഴങ്ങി സിപിഎം; തുടർനടപടികൾ മരവിപ്പിച്ചു

"വിയോജിപ്പുകൾ പ്രകടിപ്പിക്കുന്നത് ആത്മ പരിശോധനയുടെ ഭാഗം''; ഇടതുപക്ഷത്തിനെതിരായ വിമർശനത്തിൽ എം. മുകുനന്ദൻ

കുട്ടികളില്ലാത്ത 8,000 സ്കൂളുകളിൽ 'പഠിപ്പിക്കുന്നത്' 20,000 അധ്യാപകർ!

"നേതാക്കൾ വടംവലിക്കണ്ട, കോൺഗ്രസിന് കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാവില്ല'': ഹൈക്കമാൻഡ്

ശബരിമല സ്വർണപ്പാളി വിവാദം സിനിമയാവുന്നു