Conflict in Mahila Congress March Thiruvananthapuram 
Kerala

മഹിള കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

ചിലർ കലങ്ങൾ പൊലീസുകാർക്ക് നേരെ വലിച്ചെറിയുകയും ചെയ്തു.

തിരുവന്തപുരം: വിലവർധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർക്കകർ നടത്തിയ മാർച്ചിൽ സംഘർഷം. അരി ഉൾപ്പടെയുള്ള ആവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ചാണ് മാർച്ച് നടന്നത്.

കാലിക്കലങ്ങൾ റോഡിൽ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. നൂറു കണക്കിന് പ്രവർത്തകരാണ് കാലിക്കലങ്ങൾ ഉയർത്തിപിടിച്ച് പ്രതിഷേധിച്ചത്. ചിലർ കലങ്ങൾ പൊലീസുകാർക്ക് നേരെ വലിച്ചെറിയുകയും ചെയ്തു. ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിനു സമീപത്ത് വച്ച് ബാരിക്കേടുകൾ തള്ളിമാറ്റാന്‍ ശ്രമിക്കുകയും ബാരിക്കേടുകൾ മുകളിൽ കയറി നിന്ന് പ്രതിഷേധിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തകർക്കെതിരെ പൊലീസ് 3 തവണ ജലപീരങ്കി പ്രയോഗിച്ചു.

പ്രതിഷേധിത്തിനിടെ ജെബി മേത്തർ എംപിക്ക് പരിക്കേറ്റു. എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് 3 പ്രവർത്തകർക്കും പരിക്കേറ്റിതായാണ് വിവരം.

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ

പീഡന കേസിൽ വമ്പൻ ട്വിസ്റ്റ്; പ്രതി ഡെലിവറി ബോയ് അല്ല, പീഡനവും നടന്നിട്ടില്ല!

അനധികൃത മരുന്ന് പരീക്ഷണം: 741 പേരുടെ മരണത്തിൽ ദുരൂഹത

ശ്രീശാന്തിനൊപ്പം വാതുവയ്പ്പിന് ശിക്ഷിക്കപ്പെട്ട ഐപിഎൽ താരം ഇനി മുംബൈ പരിശീലകൻ

കര്‍ഷകരുടെ ശവപ്പറമ്പായി മഹാരാഷ്ട്ര: രണ്ടു മാസത്തിനിടെ ജീവനൊടുക്കിയത് 479 കര്‍ഷകര്‍