Kerala

സലിംകുമാറിന്‍റെ പ്രസ്താവന അടിസ്ഥാനരഹിതം, ഉമ്മൻചാണ്ടിയുടെ കാലത്ത് 5 ലക്ഷം നൽകിയിരുന്നില്ല

വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ ആനുകൂല്യം നൽകുന്നുണ്ട്

MV Desk

കൊച്ചി: ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ രോഗികൾക്കായി നടപ്പാക്കിയ ധനസഹായം ഇപ്പോൾ ലഭിക്കുന്നില്ലെന്ന നടൻ സലിംകുമാറിന്‍റെ പ്രസ്താവന തെറ്റാണെന്ന് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും കേരള സ്റ്റേറ്റ് ഓർഗൻ ആന്‍റ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഓർഗനൈസേഷനും അറിയിച്ചു. അവയവമാറ്റ ശസ്ത്രക്രിയ്ക്കു വിധേയരാകുന്നവർക്ക് കാരുണ്യ പദ്ധതി വഴി 5 ലക്ഷം രൂപ ധനസഹായം ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്ത് നൽകിയിരുന്നില്ലെന്നും ഇവർ വ്യക്തമാക്കി.

കാസ്പ് പദ്ധതി വഴി അർഹരായവർക്ക് 5 ലക്ഷം രൂപയുടെ ധനസഹായം നൽകി വന്നത് എൽഡിഎഫ് സർക്കാരിന്‍റെ കാലത്താണ്. കൂടാതെ ഈ പദ്ധയിയിൽ ഉൾപ്പെടാത്ത എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ 3 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം വരുന്ന എല്ലാ കുടുംബങ്ങൾക്കും 2 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സാ ആനുകൂല്യവും ലഭ്യമാണ്. വൃക്ക സംബന്ധമായ അസുഖങ്ങൾക്ക് 3 ലക്ഷം രൂപ വരെ ആനുകൂല്യം നൽകുന്നുണ്ട്. മറിച്ചുള്ള ആരോപണങ്ങൾ തികച്ചും തെറ്റാണെന്നും ഇവർ അറിയിച്ചു.

കരൾ മാറ്റിവെയ്ക്കൽ, വൃക്ക മാറ്റിവെയ്ക്കൽ ശ്ത്രക്രിയകൾക്ക് കാരുണ്യ പദ്ധതി വഴി 5 ലക്ഷം രൂപ ധനസഹായം നൽകിയിരുന്നെന്നും എന്നാൽ അത് ഇപ്പോഴില്ലെന്നുമായിരുന്നു സലിംകുമാറിന്‍റെ പ്രസ്താവന.

പൊലിസ് തലപ്പത്ത് വൻ അഴിച്ചുപണി; 5 ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഐജിയായി സ്ഥാനക്കയറ്റം

മികച്ച നടൻ മമ്മൂട്ടി, മികച്ച നടി കല്യാണി, സർവം മായ മികച്ച ചിത്രം; കലാഭവൻ മണി മെമ്മോറിയൽ പുരസ്കാരങ്ങൾ‌ പ്രഖ്യാപിച്ചു

ജപ്പാനിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി

ഇ - ബസ് തർക്കം; ഗതാഗത മന്ത്രിയും മേയറും തുറന്ന പോരിലേക്ക്

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു