ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ എസ്എഫ്ഐക്കാർ മർദിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി 
Kerala

ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ എസ്എഫ്ഐക്കാർ മർദിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി

ഡിസംബർ 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്

Aswin AM

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ ഭിന്നശേഷിക്കാരനായ വിദ‍്യാർഥിയെ എസ്എഫ്ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടഞ്ഞ് കോടതി. ഡിസംബർ 17 വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. ഭിന്നശേഷിക്കാരനായ പൂവച്ചൽ സ്വദേശി മുഹമ്മദ് അനസിനെ എസ്എഫ്ഐ ഭാരവാഹികൾ 'ഇടിമുറിയിൽ' കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്നതാണ് പരാതി.

അമൽ, മിഥുൻ, അലൻ, വിധു എന്നിവരാണ് കേസിലെ പ്രതികൾ. വൈകല‍്യമുള്ള കാലിൽ കമ്പി കൊണ്ട് അടിച്ചതായും വിദ‍്യാർഥികളുടെ മുന്നിൽ വച്ച് തന്നെ കളിയാക്കുകയും ചെയ്തതുവെന്നാണ് അനസ് മൊഴി നൽകിയത്. തുടർന്ന് അനസിന്‍റെ പരാതിയിൽ പ്രതികൾക്കെതിരേ ജാമ‍്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. എന്നാൽ കേസിലെ നാല് പ്രതികളെയും ഇതേവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അതേസമയം കേസിൽ സമഗ്ര അന്വേഷണം നടത്താൻ മനുഷ‍്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ടുണ്ട്.

പാലക്കാട് പൂജിച്ച താമര വിതരണം ചെയ്തു; ബിജെപിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഗോവ നിശാക്ലബ് തീപിടിത്തം; ലൂത്ര സഹോദരന്മാർ തായ്‌ലൻഡിൽ പിടിയിൽ‌

യുഎസിൽ സ്ഥിരതാമസത്തിനായി 'ട്രംപ് ഗോൾഡ് കാർഡ്'

മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ ചുട്ട മറുപടി; സംവിധായകനെതിരായ പരാതി രണ്ടാഴ്ച കയ്യിൽ വെച്ചിട്ടാണ് വീമ്പ് പറച്ചിൽ

വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള മെട്രൊ പദ്ധതി വേഗത്തിലാകും