സജിമോൻ 
Kerala

വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി സിപിഎം

2018 ലാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. ആരോപണ വിധേയനായതിനു പിന്നാലെ പാർട്ടി സജിമോനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു

MV Desk

പത്തനംതിട്ട: തിരുവല്ലയിൽ വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയായ സിപിഎം കോട്ടാലി ബ്രാഞ്ച്സെക്രട്ടറിക്കെതിരേ നടപടിയെടുത്ത് സിപിഎം. ബ്രാഞ്ച് സെക്രട്ടറി സി.സി. സജിമോനെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന കമ്മിന്‍റെ യുടെ നിർദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി.

2018 ലാണ് കേസിനാസ്പദമായി സംഭവം നടക്കുന്നത്. ആരോപണ വിധേയനായതിനു പിന്നാലെ പാർട്ടി സജിമോനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ രണ്ടു വർഷത്തിനു ശേഷം സജിമോൻ പാർട്ടിയിലേക്ക് തിരിച്ചെത്തുകയും ചുമതലകളേറ്റെടുക്കുകയുമായിരുന്നു.

കേസിനെ വഴിതിരിച്ചു വിടാനുള്ള ചില ശ്രമങ്ങൾ ഇതിനിടെ സജിമോൻ നടത്തിയിരുന്നു. വീട്ടമ്മ ഗർഭിണയായതോടെ ഡിഎൻഎ പരിശോധനയ്ക്ക് സജിമോൻ മറ്റോരാളെ അയച്ച് അന്വേഷണത്തെ വഴിമുട്ടിക്കാൻ ശ്രമിച്ചു. ഇതിനിടെ സിപിഎം പ്രവർകയായ വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പകർത്തിയെന്ന കേസിലും സജിമോൻ പ്രതിയായിരുന്നു. പിന്നാലെയാണ് സിപിഎമ്മിന്‍റെ നടപടി.

കുടുംബ വഴക്കിനിടെ പിറവം കൗൺസിലർക്ക് കുത്തേറ്റു; ഭർത്താവിന്‍റെ അച്ഛൻ പിടിയിൽ

ചപ്പാത്തി മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി; പരുക്കേറ്റ വീട്ടമ്മ മരിച്ചു

കൊളംബിയയിൽ ശക്തമായ ഭൂചലനം; 20 പേർ മരിച്ചു

എവിടെയൊക്കെ പോയെന്ന് രേഖയില്ല; പിഎസ്‌സി ചെയർമാൻ ചട്ടം ലംഘിച്ചുവെന്ന് ആരോപണം

മൂന്നാമത്തെ കുട്ടിക്ക് ജന്മം നൽകിയാൽ ധനസഹായം; പുതിയ പദ്ധതികളുമായി വിജയ് സർക്കാർ