ജനാധിപത്യ മഹിളാ അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ നിന്ന്

 
Kerala

"രാഹുലിന്‍റേത് അതിതീവ്ര പീഡനം, മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനം''; ജനാധിപത്യ മഹിളാ അസോസിയേഷൻ

മഹിളാ അസോസിയേഷനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്

Namitha Mohanan

പത്തനംതിട്ട: പീഡനക്കേസിൽ എം. മുകേഷ് എംഎൽഎയെ അനുകൂലിച്ച് വിചിത്ര വാദവുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ. രാഹുലിന്‍റേത് അതിതീവ്ര പീഡനവും മുകേഷിന്‍റേത് തീവ്രത കുറഞ്ഞ പീഡനവുമാണെന്നാണ് അനുമാനമെന്നായിരുന്നു പ്രതികരണം.

മുകേഷിനെതിരേ കോടതി ശിക്ഷാ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും മഹിളാ അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലസിത നായർ വിശദീകരിച്ചു.

രാഹുലിനെതിരായ പരാതി സംബന്ധിച്ച് സംസാരിക്കാനായി ഇടത് മഹിളാ അസോസിയേഷൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു പ്രതികരണം. ലസിത നായരുടേതായിരുന്നു ഇത്തരമൊരു വിചിത്ര വാദം. അതേസമ‍യം, ഈ പ്രതികരണത്തിനെതിരേ വ്യാപക വിമർശനമാണ് ഉയരുന്നത്.

മന്ത്രിയുടെ കഴുത്തിന് ക്ഷതം; വിദഗ്ധ സംഘം പരിശോധിച്ചു

ഇത്തവണ മുകേഷിന് സീറ്റില്ല; ബാലഗോപാലും നൗഷാദും മത്സരിക്കും

പരീക്ഷണം വേണ്ട, തിരുവനന്തപുരത്ത് സിപിഎം സിറ്റിങ് എംഎൽഎമാർ മത്സരിക്കും

ഹിന്ദു പെൺകുട്ടി മുസ്ലീം യുവാവിനെ വിവാഹം കഴിക്കുന്നത് എങ്ങനെയാണ് ദേശീയ ഘടനയെ നശിപ്പിക്കുന്നത്: സുപ്രീം കോടതി

മൂന്നു ട്രെയിനുകൾക്ക് കേരളത്തിൽ അധിക സ്റ്റോപ്പുകൾ അനുവദിച്ചു