കാസർഗോഡ് വീരമലക്കുന്നിൽ വിള്ളൽ; ആശങ്ക വേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം

 

വീരമല കുന്ന് - ഫ‍യൽ ചിത്രം

Kerala

കാസർഗോഡ് വീരമലക്കുന്നിൽ വിള്ളൽ; ആശങ്ക വേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം

ദേശീയ പാത നിർമാണത്തിന്‍റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത ചെറുവത്തൂർ വീരമലക്കുന്നിൽ വിള്ളൽ കണ്ടെത്തി

Namitha Mohanan

കാസർഗോഡ്: ദേശീയ പാത നിർമാണത്തിന്‍റെ ഭാഗമായി അശാസ്ത്രീയമായി മണ്ണെടുത്ത ചെറുവത്തൂർ വീരമലക്കുന്നിൽ വിള്ളൽ കണ്ടെത്തി. ഡ്രോൺ സർവേയിലാണ് ഒന്നിലധികം വിള്ളലുകൾ കണ്ടെത്തിയിരിക്കുന്നത്. നീലേശ്വരം മുതൽ കാലിക്കടവ് വരെയുള്ള സ്ഥലത്താണ് നീളത്തിലും കുത്തനെയുമുള്ള വിള്ളലുകളുള്ളത്.

മേഘ കൺസ്ട്രക്ഷൻ കമ്പനി നിർമാണം നടത്തുന്ന മൂന്നാമത്തെ റീച്ചിലുള്ള പ്രദേശമാണ് വീരമലക്കുന്ന്. വ്യാഴാഴ്ച രാവിലെ ജില്ലാ കലക്റ്റർ ഉൾപ്പെടെയുള്ള സംഘം നടത്തിയ ഡ്രോൺ പരിശോധനയിലാണ് വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബേവിഞ്ചയിൽ മണ്ണിടിയിൽ കണ്ടെത്തിയതോടെയാണ് ജില്ലാ ഭരണകൂടം സർവേ നടത്തിയത്.

വീരമലക്കുന്നിനു താഴെ മുപ്പതോളം കുടുംബങ്ങളാണ് താമസിക്കുന്നത്. അപകട സാധ്യത നിലനിൽക്കുന്നുണ്ടെന്നത് വാസ്തവമാണെങ്കിലും, നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പ്രദേശത്ത് അതിതീവ്ര മഴ ലഭിച്ചാൽ കുന്നിൽ നിന്നും മണ്ണ് ഊർന്നു പോരാനുള്ള സാധ്യത വളരെ കൂടുതലാണ്.

ടി20 ലോകകപ്പ്: ഇന്ത്യ പാക്കിസ്ഥാനെ തകർത്തു

ശബരിമല യുവതി പ്രവേശനം: തിടുക്കത്തിൽ നിലപാട് എടുക്കാൻ കഴിയില്ലെന്ന് പി. രാജീവ്

ഇന്‍റർ ഡിസ്ട്രിക്റ്റ് ഫുട്ബോൾ: ശരത് ഉമയനല്ലൂരിന് പുരസ്കാരം

അടുക്കളയില്‍ തിളയ്ക്കുന്ന പ്രതിഷേധം; കപ്പ കുഴച്ച് കെ.സി. വേണുഗോപാല്‍

"കറിവേപ്പില പോലെ ഒഴിവാക്കി"; പ്രേംകുമാറിനെ അനുകൂലിച്ച് വിനയൻ