director siddique guard of honour 
Kerala

സിദ്ദിഖിന് മലയാളികളുടെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

ഇന്നു രാവിലെ 9 മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം ഒരുക്കിയിരുന്നു.

Ardra Gopakumar

കൊച്ചി: പ്രിയ സംവിധായകന്‍ സിദ്ദിഖിന് മലയാളികളുടെ യാത്രാമൊഴി. സിദ്ദിഖിന്‍റെ മൃതശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനത്തിൽ അടക്കം ചെയ്തു. മസ്ജിദ് അങ്കണത്തിൽ വച്ച് പൊലീസ് സംഘം ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി.

ഇന്നു രാവിലെ 9 മുതൽ 12 വരെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പൊതുദർശനത്തിൽ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയത്. സിനിമ - രാഷ്ട്രീയ - സംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും ചലചിത്ര ആസ്വാദകരും സിദ്ദിഖിന് ആദരമറിയിക്കാനായി എത്തി.

സിദ്ദിഖിന്‍റെ ഏറ്റവുമടുത്ത സുഹൃത്ത് ലാൽ, സംസ്കാര ചടങ്ങുകൾ അവസാനിക്കും വരെ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് പള്ളിക്കരയിലെ വസതിയിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്‍റെ മൃതശരീരം വൈകീട്ട് 5 മണിയോടെയാണ് മസ്ജിദിൽ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപ്രതീ‍ക്ഷിത അന്ത്യം. ദീർഘനാളുകളായി കരൾ രോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പണം നൽകണമെന്നുള്ളവർ ഓർഡിനറി ബസിൽ കയറാതിരിക്കുക: ഗതാഗത മന്ത്രി

രാജ‍്യത്ത് നീറ്റ് പരീക്ഷ അവസാനിക്കുന്നത് വരെ ടെലഗ്രാം നിരോധിച്ച കേന്ദ്ര നടപടിക്കെതിരേ കോടതിയെ സമീപിച്ച് കമ്പനി

വിജയ്‌യുടെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം; മദ്രാസ് ഹൈക്കോടതിയിൽ ഹർജി

തോറ്റിട്ടും എസ്ഐ ആയി നിയമനം; ഷിനു ചൊവ്വയെ പുറത്താക്കും, റിപ്പോർട്ട് തേടി ചെന്നിത്തല

ബസിനടിയിൽ പെട്ട് വസ്ത്രം മുഴുവനായും കീറി; യുവതിക്ക് ഉടുമുണ്ടഴിച്ച് നൽകി ചായ വിൽപ്പനക്കാരൻ