director siddique guard of honour 
Kerala

സിദ്ദിഖിന് മലയാളികളുടെ യാത്രാമൊഴി; ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കം

ഇന്നു രാവിലെ 9 മുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനം ഒരുക്കിയിരുന്നു.

Ardra Gopakumar

കൊച്ചി: പ്രിയ സംവിധായകന്‍ സിദ്ദിഖിന് മലയാളികളുടെ യാത്രാമൊഴി. സിദ്ദിഖിന്‍റെ മൃതശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ എറണാകുളം സെന്‍ട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനത്തിൽ അടക്കം ചെയ്തു. മസ്ജിദ് അങ്കണത്തിൽ വച്ച് പൊലീസ് സംഘം ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കി മൃതദേഹം ഖബർസ്ഥാനിലേക്ക് കൊണ്ടുപോയി.

ഇന്നു രാവിലെ 9 മുതൽ 12 വരെ മൃതദേഹം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയ പൊതുദർശനത്തിൽ ആയിരങ്ങളാണ് സിദ്ദിഖിനെ അവസാനമായി ഒരുനോക്കു കാണാന്‍ ഒഴുകിയെത്തിയത്. സിനിമ - രാഷ്ട്രീയ - സംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖരും ചലചിത്ര ആസ്വാദകരും സിദ്ദിഖിന് ആദരമറിയിക്കാനായി എത്തി.

സിദ്ദിഖിന്‍റെ ഏറ്റവുമടുത്ത സുഹൃത്ത് ലാൽ, സംസ്കാര ചടങ്ങുകൾ അവസാനിക്കും വരെ മൃതദേഹത്തിനൊപ്പമുണ്ടായിരുന്നു. തുടർന്ന് പള്ളിക്കരയിലെ വസതിയിലേക്ക് കൊണ്ടുപോയ സിദ്ദിഖിന്‍റെ മൃതശരീരം വൈകീട്ട് 5 മണിയോടെയാണ് മസ്ജിദിൽ എത്തിച്ചത്. ചൊവ്വാഴ്ച രാത്രി 9 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അപ്രതീ‍ക്ഷിത അന്ത്യം. ദീർഘനാളുകളായി കരൾ രോഗ ബാധിതനായിരുന്ന അദ്ദേഹം ജൂലൈ 10 മുതൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ട്രെയിനിലെ വാതിലിന്‍റെ ഭാഗത്ത് നിന്നും മാറാത്തത് പ്രകോപിപ്പിച്ചു, പിന്നിൽ നിന്ന് ചവിട്ടി; വധശ്രമത്തിന് കേസ്

തെരുവുനായ ശല്യം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ഫറോക്കിൽ റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

ബിഹാർ തെരഞ്ഞെടുപ്പ് ചൂടിൽ; വിജയപ്രതീക്ഷയിൽ തേജസ്വി യാദവ്

പുഷ്കർ മൃഗമേളക്കെത്തിച്ച 21 കോടി രൂപയുടെ പോത്ത് ചത്തു