Kerala

ഡോ. വന്ദന കൊലക്കേസ്: സന്ദീപിന് ഒരാഴ്ച മെഡിക്കൽ കോളെജിൽ കിടത്തി ചികിത്സ

പ്രതിക്ക് ആശുപത്രിയിൽ സുരക്ഷ നൽകണമെന്ന് കോടതി അറിയിച്ചു.

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ചികിത്സയ്ക്കായി തിരുവനന്തപരും മെഡിക്കൽ കോളെജിൽ പവേശിപ്പിച്ചു. സന്ദീപിനെ 7 ദിവസമെങ്കിലും കിടത്തി ചികത്സിച്ചാൽ മാത്രമേ ഇയാളുടെ മാനസിക നില വിലയിരുത്താനാകു എന്നാണ് മെഡിക്കൽ‌ ബോർ‌ഡ് അറിയിച്ചത്.

ജയിലിലായിരുന്ന സന്ദീപിനെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മെഡിക്കൽ കോളെജിലേക്ക് മാറ്റിയത്. പ്രതിക്ക് ആശുപത്രിയിൽ സുരക്ഷ നൽകണമെന്ന് കോടതി അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളെജ് ആർ.എം.ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടർമാരുടെ സംഘമാണ് സന്ദീപിനെ പരിശോധിച്ചത്. നീണ്ട ആറര മണിക്കൂർ പരിശോധിച്ച ശേഷമാണ് കിടത്തി ചിതിത്സിക്കണമെന്ന ആവശ്യം മെഡിക്കൽ ബോർഡ് മുന്നോട്ടുവച്ചത്.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍