കേരള കാർഷിക സർവകലാശാല 
Kerala

കടുത്ത സാമ്പത്തിക പ്രതിസന്ധി; കാർഷിക സർവകലാശാലയിൽ തൊഴിലാളികളെ വെട്ടിക്കുറയ്‌ക്കുമെന്ന് വിസി

ജീവനക്കാരെ പ്രജയായി കാണുന്ന മാടമ്പി സ്വഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എംപ്ലോയ്സ് യൂണിയന്‍ അറിയിച്ചു

തൃശൂർ: കാർഷിക സർവകലാശാലയിൽ തൊഴിലാളികളെ വെട്ടിക്കുറയ്ക്കേണ്ടി വരുമെന്ന് വൈസ് ചാൻസ്‌ലർ ബി. അശോക്. ഈ സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ നൂറുപേരെ കുറയ്ക്കാനാണ് ലക്ഷ്‍യമിടുന്നതെന്നും ബി. അശോക് പറഞ്ഞു. ജീവനക്കാര്‍ക്കായുള്ള ഇ ഓഫീസ് രണ്ടാം ഘട്ട പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിസി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സർവകലാശാല‌യെ കരകയറ്റാനുള്ള മാർഗങ്ങളിലൊന്നാണ് ജീവനക്കാരെ പിരിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നാലെ വിസിക്കെതിരേ പ്രതിപക്ഷ സംഘടനയായ കെഎയു എംപ്ലോയ്സ് യൂനിയന്‍ രംഗത്തെത്തി. ജീവനക്കാരെ പ്രജയായി കാണുന്ന മാടമ്പി സ്വഭാവം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എംപ്ലോയ്സ് യൂണിയന്‍ അറിയിച്ചു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ