Kerala

അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസ്: 5 ജില്ലകളിൽ ഇഡി റെയ്ഡ്

കണ്ണൂർ , കോഴിക്കോട്, തൃശൂർ, മലപ്പുറം , പാലക്കാട് ജില്ലകളിലാണ് പരിശോധന.

തിരുവനന്തപുരം: കണ്ണൂർ അർബൻ നിധി ലിമിറ്റഡ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇഡി റെയ്ഡ്. കണ്ണൂർ , കോഴിക്കോട്, തൃശൂർ, മലപ്പുറം , പാലക്കാട് ജില്ലകളിലാണ് പരിശോധന. കരുവന്നൂർ ബാങ്ക് തട്ടിപ്പിനു സമാനമായ കേസാണ് കണ്ണൂരിലും സംഭവിച്ചിരിക്കുന്നതെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെ വസതികളിലും ഓഫിസുകളിലുമായാണ് ഒരേ സമയത്ത് പരിശോധന നടത്തുന്നത്.

കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. കോടികളുടെ തട്ടിപ്പാണ് അർബൻ നിധി വഴി നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കേസിൽ കമ്പനി ഡയറക്റ്റർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി, തൃശൂർ വരവൂർ കുന്നത്ത്പീടികയിൽ കെ.എം. ഗഫൂർ, അസി. ജനറൽ മാനേജർ ജീന എന്നിവർ അറസ്റ്റിലായിട്ടുണ്ട്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ