Kerala

അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസ്: 5 ജില്ലകളിൽ ഇഡി റെയ്ഡ്

കണ്ണൂർ , കോഴിക്കോട്, തൃശൂർ, മലപ്പുറം , പാലക്കാട് ജില്ലകളിലാണ് പരിശോധന.

തിരുവനന്തപുരം: കണ്ണൂർ അർബൻ നിധി ലിമിറ്റഡ് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഇഡി റെയ്ഡ്. കണ്ണൂർ , കോഴിക്കോട്, തൃശൂർ, മലപ്പുറം , പാലക്കാട് ജില്ലകളിലാണ് പരിശോധന. കരുവന്നൂർ ബാങ്ക് തട്ടിപ്പിനു സമാനമായ കേസാണ് കണ്ണൂരിലും സംഭവിച്ചിരിക്കുന്നതെന്നാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസുമായി ബന്ധപ്പെട്ട വ്യക്തികളുടെ വസതികളിലും ഓഫിസുകളിലുമായാണ് ഒരേ സമയത്ത് പരിശോധന നടത്തുന്നത്.

കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നുണ്ട്. കോടികളുടെ തട്ടിപ്പാണ് അർബൻ നിധി വഴി നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

കേസിൽ കമ്പനി ഡയറക്റ്റർമാരായ മലപ്പുറം ചങ്ങരംകുളം മേലേപ്പാട്ട് ഷൗക്കത്ത് അലി, തൃശൂർ വരവൂർ കുന്നത്ത്പീടികയിൽ കെ.എം. ഗഫൂർ, അസി. ജനറൽ മാനേജർ ജീന എന്നിവർ അറസ്റ്റിലായിട്ടുണ്ട്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം