ഗോകുലം ഗോപാലൻ

 
Kerala

ഗോകുലം ഗോപാലനെ വിടാതെ ഇഡി; ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്

ഗോകുലം ഗ്രൂപ്പിൽ 593 കോടിയുടെ ഫെമ ചട്ടലംഘനം നടന്നതായാണ് ഇഡിയുടെ നിഗമനം

Namitha Mohanan

കൊച്ചി: വ്യവസായിയും സിനിമ നിർമാതാവുമായ ഗോകുലം ഗോപാലന് വീണ്ടും ഇഡി നോട്ടീസ്. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ചാണ് നോട്ടീസ്.

നോരിട്ടെത്തുകയോ പ്രതിനിധികളെ അയക്കുകയോ ചെയ്യാമെന്നും നോട്ടീസിൽ ഇഡി വ്യക്തമാക്കുന്നു. തിങ്കളാഴ്ച കൊച്ചി ഓഫിസിൽ ഗോകുലം ഗോപാലനെ 6 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തിരുന്നു.

ഗോകുലം ഗ്രൂപ്പിൽ 593 കോടിയുടെ ഫെമ ചട്ടലംഘനം നടന്നതായാണ് ഇഡിയുടെ നിഗമനം. അിൽ കൂടുതൽ തുകയ്ക്ക് ലംഘനം നടന്നിട്ടുണ്ടോ എന്ന് ഇഡി അന്വേഷിച്ച് വരികയാണ്. ചട്ടം ലംഘിച്ച് വിദേശത്തു നിന്നെത്തിച്ച പണം എന്ത് ആവശ്യത്തിനാണ് ചെലവഴിച്ചിരിക്കുന്നത് എന്ന് ഇഡി അന്വേഷിക്കുന്നുണ്ട്. എമ്പുരാൻ വിവാദത്തിനു പിന്നാലെയാണ് നിർമാതാവ് ഗോകുലം ഗോപാലൻ ഇഡി ഒഫിസിൽ കയറിയിറങ്ങുന്നത്.

''തോല്‍വി ആര്യയുടെ തലയില്‍ കെട്ടിവെക്കാൻ നോക്കണ്ട, എം.എം. മണി പറഞ്ഞത് അദ്ദേഹത്തിന്‍റെ ശൈലി''; വി. ശിവന്‍കുട്ടി

തിരിച്ചടിയുടെ ഞെട്ടലിൽ സിപിഎം; പരാജയം പരിശോധിക്കാൻ ചൊവ്വാഴ്ച മുന്നണി നേതൃയോഗം

ആഹ്ലാദ പ്രകടനത്തിനിടെ സ്കൂട്ടറിലിരുന്ന പടക്കത്തിന് തീ പിടിച്ചു, സ്ഥാനാർഥിയുടെ ബന്ധു മരിച്ചു

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാനൂരിൽ വടിവാൾ ആക്രമണം; അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

''എനിക്ക് പിശക് പറ്റി, ആ സാഹചര്യത്തിൽ പറഞ്ഞുപോയത്'': വോട്ടർമാരെ അധിക്ഷേപിച്ചതിൽ എം.എം. മണി