'രണ്ട് ആനകൊമ്പിന് 20 ലക്ഷം രൂപ'; വാട്സാപ്പിൽ സ്റ്റാറ്റസിട്ട് ഇടനിലക്കാരൻ, സംഘം പിടിയിൽ

 
Kerala

'രണ്ട് ആനകൊമ്പിന് 20 ലക്ഷം രൂപ'; വാട്സാപ്പിൽ സ്റ്റാറ്റസിട്ട് ഇടനിലക്കാരൻ, സംഘം പിടിയിൽ

കരിമ്പുഴ വന്യജീവി സങ്കേതത്തിൽ ചെരിഞ്ഞ ആനയുടെ കൊമ്പുകൾ ആണിതെന്നാണ് നിഗമനം.

നീതു ചന്ദ്രൻ

നിലമ്പൂർ: വാട്സാപ്പിലൂടെ ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘം അറസ്റ്റിൽ. എടക്കരയിലെ വ്യാപാര സ്ഥാപനമായ ലൈറ്റ് പാലസിൽ നിന്ന് ആനക്കൊമ്പുകളും പിടിച്ചെടുത്തു. ഇത് വനം റെയ്ഞ്ച് ഓഫിസർക്ക് കൈമാറി. നെടുങ്കയം വനം സ്റ്റേഷൻ പരിധിയിലെ ആദിവാസി നഗറിലുള്ളയാളാണ് കൊമ്പുകൾ കൈമാറിയതെന്ന് കട ഉടമ മൂത്തേടം കാരപ്പുറം അടുക്കത്ത് കബീർ മൊഴി നൽകിയിട്ടുണ്ട്. കരിമ്പുഴ വന്യജീവി സങ്കേതത്തിൽ ചെരിഞ്ഞ ആനയുടെ കൊമ്പുകൾ ആണിതെന്നാണ് നിഗമനം.

ആറു മാസത്തിലേറെയാണ് കബീർ കൊമ്പുകൾ കടയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പിന്നീട് ഇടനിലക്കാർ മുഖേന തൃശൂർ സ്വദേശിക്ക് വിൽക്കാൻ ശ്രമിച്ചു. 31 കിലോഗ്രാം രണ്ട് കൊമ്പുകൾക്കായി 20 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. ഇടനിലക്കാരിൽ ഒരാൾ ആനക്കൊമ്പുകൾ വിൽപ്പനയ്ക്കുണ്ടെന്ന് വാട്സാപ്പിൽ സ്റ്റാറ്റസിട്ടതാണ് സംഘത്തെ കുടുക്കിയത്.

സ്റ്റാറ്റസിന്‍റെ സ്ക്രീൻ ഷോട്ട് ലഭിച്ചതിനെത്തുടർന്ന് ഡിആർഐ നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകൾ പിടിച്ചെടത്തത്.

പത്ത് ആനക്കൊമ്പുകളും 13 ആനക്കൊമ്പിൽ തീർത്ത ശിൽപ്പങ്ങളും കൈയിലുണ്ടെന്ന് മോഹൻലാൽ

അഭിമന്യു വധക്കേസ്; പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു, പ്രതികൾ കുറ്റം നിഷേധിച്ചു

നിലപാട് കടുപ്പിച്ച് ഉടമകൾ; സംസ്ഥാനത്ത് ബുധനാഴ്ച സ്വകാര്യ ബസ് സമരം

ഏഴാം ക്ലാസുകാരനെ മണിക്കൂറുകളോളം സ്കൂളിൽ പൂട്ടിയിട്ടു; മുഴുവൻ ജീവനക്കാർക്കും സസ്പെൻഷൻ|Video

പഹൽ‌ഗാം ഭീകരാക്രമണം; രണ്ടാം കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ലഷ്കർ മേധാവി ഹാഫിസ് സയീദ് പ്രതിപട്ടികയിൽ