"ഡിസി ബുക്കസ് തെറ്റ് സമ്മതിച്ചു"; ആത്മകഥാ വിവാദത്തിൽ തുടർ നിയമ നടപടികൾക്കില്ലെന്ന് ഇ.പി. ജയരാജൻ

 
Kerala

"തെറ്റ് സമ്മതിച്ചു"; ആത്മകഥാ വിവാദത്തിൽ ഡിസി ബുക്ക്സിനെതിരേ തുടർ നടപടിയില്ലെന്ന് ഇ.പി. ജയരാജൻ

തനിക്ക് ആരോടും പ്രതികാര മനോഭാവമില്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു

കണ്ണൂർ: ആത്മകഥാ വിവാദത്തിൽ ഡിസി ബുക്ക്സിനെതിരേ തുടർ നിയമ നടപടികളുമായി മുന്നോട്ടില്ലെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. ഡിസി ബുക്ക്സ് തെറ്റ് സമ്മതിച്ചെന്നും, തനിക്ക് ആരോടും പ്രതികാര മനോഭാവമില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജൻ.

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന പി. സരിനെതിരേയും രണ്ടാം പിണറായി സർക്കാരിനെതിരേയുമുള്ള വിമർശനങ്ങൾ എന്ന തരത്തിലായിരുന്നു ആത്മകഥയുടെ ചില ഭാഗങ്ങൾ പ്രചരിച്ചിരുന്നത്. എന്നാൽ, ഇതെല്ലാം തള്ളിക്കൊണ്ട് ഇപി രംഗത്തെത്തിയിരുന്നു.

ആത്മകഥ എഴുതാൻ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും, തനിക്കും പാർട്ടിക്കുമെതിരേ നടക്കുന്ന ഗൂഢാലോചനയാണിതെന്നും ഇപി പറഞ്ഞിരുന്നു. ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ‍്യപ്പെട്ട് ഡിജിപിക്ക് പരാതിയും നൽകിയിരുന്നു.

പിന്നീട് ഡിസി ബുക്ക്സ് പബ്ലിക്കേഷൻ വിഭാഗം മേധാവി ശ്രീകുമാറിനെ പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസ് കേസെടുത്തു. അന്വേഷണം പൂർത്തിയാക്കി പൊലീസ് കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഇനി നിയമ നടപടികൾക്കില്ലെന്ന് ഇപി അറിയിച്ചിരിക്കുന്നത്.

''മുഖ്യമന്ത്രിക്കെതിരേ അന്വേഷണം വേണ്ടിവന്നാൽ എന്തു ചെയ്യും?'' അപ്പീലുമായി അജിത് കുമാർ

'അമ്മ'യിലേക്ക് തിരികെ എത്തുമോ എന്ന് ചോദ്യം; രൂക്ഷ ഭാഷയിൽ റിമ കല്ലിങ്കലിന്‍റെ മറുപടി

വിദേശത്തേക്ക് കള്ളപ്പണം കടത്തി, വിവിധയിടങ്ങളിൽ ചൂതാട്ട കേന്ദ്രങ്ങൾ; എംഎൽഎയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യയുടെ ഇന്‍റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്‍റെ ആദ്യ പറക്കൽ പരീക്ഷണം വിജയകരം | Video

മഹാരാഷ്ട്രയിൽ ബസിനു തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ