Kerala

ആലപ്പുഴയിലെ കള്ളനോട്ട് കേസ്: സംഘത്തിലെ 4 പ്രതികൾ കൂടി അറസ്റ്റിൽ

കേസിലെ മുഖ്യ പ്രതിയായ അജീഷും പിടിയിലായെന്ന് റിപ്പോർട്ട്.

MV Desk

ആലപ്പുഴ: വനിത കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ടു കേസ് സംഘത്തിലെ 4 പ്രതികൾ കൂടി അറസ്റ്റിൽ. ഇവരെ പാലക്കാട് വാളയാറിൽ നിന്ന് മറ്റൊരു കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പിന്നീട് ചോദ്യം ചെയ്യലിലാണ് എടത്വ കേസ് ഉ‍ൾപ്പടെയുള്ള കേസിലും പ്രതിയാണെന്ന വിവരം ലഭിക്കുന്നത്. അറസ്റ്റിലായ 4 പേരുടേയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ ഉടന്‍ ആലപ്പുഴ പൊലീസിന് കൈമാറുമെന്നാണ് വിവരം. എടത്വ കൃഷി ഓഫീസർ എം ജിഷമോൾ കഴിഞ്ഞ ആഴ്ച്ചയാണ് അറസ്റ്റിലാവുന്നത്. കേസിലെ മുഖ്യ പ്രതിയായ അജീഷും പിടിയിലായെന്ന് റിപ്പോർട്ട്.

ആലപ്പുഴ കോൺവെന്‍റ് സ്ക്വയറിലെ ബാങ്ക് ശാഖയിൽ വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ നോട്ടുകളാണ് ജിഷയുടെ അറസ്റ്റിലേക്ക് വഴിവച്ചത്. 500 രൂപയുടെ 7 നോട്ടുകൾ മത്സ്യബന്ധന സാമഗ്രികൾ വിൽക്കുന്ന ആൾ ബാങ്കിൽ നൽകിയത്. നോട്ടു കണ്ട് സംശയം നോന്നിയ ബാങ്ക് മാനേജർ പരിശോധിച്ചപോഴാണ് കള്ളനോട്ടുകളാണെന്ന് വ്യക്തമായത്. തുടർന്ന് കൃഷി ഓഫീസറെ അറസ്റ്റു ചെയ്യുകയായിരുന്നു.

യുവതി കള്ളനോട്ടു സംഘത്തിലെ അംഗമാണെന്നാണു പൊലീസിന്‍റെ സംശയം. എന്നാൽ കള്ളനോട്ടുകളുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. നേരത്തെ , വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും മുൻപ് ജോലിചെയ്ത സ്ഥലത്തും ക്രമക്കേട് കാണിച്ചിട്ടുണ്ടെന്നും ഇവർക്കെതിരെ ആരോപണമുണ്ടായിരുന്നു.

"സ്വയം വിൽക്കാനുള്ള കോൺഗ്രസിന്‍റെ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്''; പരിഹസിച്ച് പിണറായി വിജയൻ

രാഹുൽ ഗാന്ധിയെ ഭീകരരുമായി ബന്ധപ്പെടുത്തി ഫെയ്സ്ബുക്ക് പോസ്റ്റ്; എ.പി. അബ്ദുള്ളക്കുട്ടിക്കെതിരേ പരാതി നൽകി യൂത്ത് കോൺഗ്രസ്

ലോകത്ത് ആദ്യം!! യുവതിയുടെ അറ്റുപോയ ചെവി കാലിൽ തുന്നിച്ചേർത്ത് ഡോക്റ്റർമാർ, മാസങ്ങൾക്ക് ശേഷം തിരികെ വച്ചു!

"തലമുറമാറ്റത്തിന് കോൺഗ്രസ്, യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റ്"; നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് സതീശൻ

ലഹരി മരുന്ന് വാങ്ങാൻ പണം നൽകിയില്ല; കോഴിക്കോട്ട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു