ലിവിയ ജോസ് | ഷീല സണ്ണി

 
Kerala

ഷീല സണ്ണിക്കെതിരെയുളള വ്യാജ ലഹരിക്കേസ്; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ലിവിയ ജോസും നാരായണദാസുമാണ് കേസിലെ പ്രതികൾ.

Megha Ramesh Chandran

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൃശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ലിവിയ ജോസും നാരായണദാസുമാണ് കേസിലെ പ്രതികൾ. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.

കേസിൽ പ്രതികളായിരുന്ന ലിവിയ ജോസും നാരായണ ദാസും ചേർന്നായിരുന്നു ഷീല സണ്ണിയുടെ ബാഗിൽ എൽഎസ്ഡി സ്റ്റാമ്പുകൾ വച്ചത്. ഷീലയുടെ ബാഗിൽ നിന്നും 12 എൽഎസ്‌ഡി സ്റ്റാമ്പുകളായിരുന്നു എക്സൈസ് കണ്ടെത്തിയിരുന്നത്. സ്വഭാവ ദൂഷ‍്യം ആരോപിച്ചതിന്‍റെ വൈരാഗ‍്യത്തിലാണ് ഇരുവരും ചേർന്ന് ഷീല സണ്ണിയെ വ‍്യാജ ലഹരിക്കേസിൽ കുടുക്കിയത്.

കേസിൽ 72 ദിവസം ഷീല സണ്ണി ജയിലിൽ കിടന്നിരുന്നു. പിന്നീട് വ‍്യാജ ലഹരിയാണെന്ന് കണ്ടെത്തിയതോടെയാണ് ഷീല സണ്ണിയെ പ്രതിസ്ഥാനത്തു നിന്നും നീക്കിയത്.

"കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടു, ദുരിതാശ്വാസ ക്യാമ്പുകളിലെ അനാസ്ഥ ആശങ്കപ്പെടുത്തുന്നത്"; സർക്കാരിനെതിരേ പിണറായി വിജയൻ

മുഹമ്മദ് അലി ശിഹാബ് തങ്ങൾക്ക് സ്മാരകം സ്ഥാപിക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ

ഹിമാചൽ പ്രദേശിൽ നേരിയ ഭൂചലനം

പാലക്കാട് വെള്ളച്ചാട്ടത്തിൽ വീണ് തമിഴ്നാട് സ്വദേശിനിയായ വിനോദസഞ്ചാരി മുങ്ങിമരിച്ചു

വീണ്ടും ജീവനെടുത്ത് കാട്ടാന; ഛത്തീസ്ഗഡിൽ 53 കാരന് ദാരുണാന്ത‍്യം, കഴിഞ്ഞ 5 വർഷത്തിനിടെ മരിച്ചത് 335 പേർ