നിലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരുക്ക്; 8 പേരുടെ നില ഗുരുതരം, 2 പേർ കസ്റ്റഡിയിൽ 
Kerala

നീലേശ്വരത്ത് വെടിക്കെട്ട് പുരയ്ക്ക് തീപിടിച്ച് 154 പേർക്ക് പരുക്ക്; 8 പേരുടെ നില ഗുരുതരം, 2 പേർ കസ്റ്റഡിയിൽ|video

ചിതറി ഓടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്

Namitha Mohanan

നീലേശ്വരം: കാസർഗോഡ് നീലേശ്വരത്ത് ആഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടന്ന വെടിക്കെട്ട് അപകടത്തിൽ 2 പേർ അറസ്റ്റിൽ. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റും സെക്രട്ടറിയുമാണ് കസ്റ്റഡിയിലായത്. അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 8 പേരുടെ നില ഗുരുതരമാണ്. തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം. ക്ഷേത്രത്തിൽ കളിയാട്ടം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ചിതറി ഓടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. ഒരു കിലോമീറ്റർ അകലെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറ‍ഞ്ഞു. ചൈനീസ് പടക്കങ്ങളാണ് പൊട്ടിയതെന്നാണ് വിവരം. 24,000 രൂപയുടെ പടക്കങ്ങളാണ് വാങ്ങിയിരുന്നതെന്ന് ക്ഷേത്രം കമ്മിറ്റിക്കാർ പൊലീസിനെ അറിയിച്ചു. ഇതിന്‍റെ ബില്ലും കമ്മിറ്റിക്കാർ കാണിച്ചിട്ടുണ്ട്.

ഉധംപുരിൽ ഏറ്റുമുട്ടൽ; ഗ്രാമം വളഞ്ഞ് സൈന്യം

"സംഘപരിവാറിന് ഗാന്ധി എന്ന പേരിനോടും ആശയത്തോടും വിദ്വേഷം"; തൊഴിലുറപ്പു പദ്ധതിയുടെ പേരു മാറ്റത്തിനെതിരേ മുഖ്യമന്ത്രി

"മെൻസ് കമ്മിഷൻ വേണമെന്ന ബോധ്യം കൂടി"; കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് രാഹുൽ ഈശ്വർ

സിഡ്നി വെടിവയ്പ്പ്: തോക്ക് നിയമങ്ങൾ ശക്തമാക്കി ഓസ്ട്രേലിയ

246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച