കോഴിക്കോട് ഉയർന്ന് ഫ്ലക്സ് ബോർഡ് | ടി.എൻ. പ്രതാപൻ 
Kerala

'ചതിയനെ മലബാറിന് വേണ്ട'; ടി.എൻ. പ്രതാപനെതിരേ കോഴിക്കോട് ഫ്ലക്സ് ബോർഡ്

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എൻ പ്രതാപന് മലബാറിന്‍റെ ചുമതല നൽകിയതിലെ പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനെതിരേ കോഴിക്കോട് ഫ്ലക്സ് ബോർഡുകൾ.കോൺഗ്രസ് പോരാളികൾ എന്ന പേരfലാണ് ബോർഡ് ഉയർന്നത്. ''ചതിയൻ ടി.എൻ. പ്രതാപനെ മലബാറിന് വേണ്ട, തൃശൂർ ആർഎസ്എസിന് കൊടുത്ത നയവഞ്ചകൻ '' എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. നടക്കാവിൽ ചൊവ്വാഴ്ച വൈകിട്ടാണ് ഫ്ലക്സ് ബോർഡ് ഉയർന്നത്.

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എൻ പ്രതാപന് മലബാറിന്‍റെ ചുമതല നൽകിയതിലെ പ്രതിഷേധമാണ് ബോർഡ് സ്ഥാപിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്ഥാനാർഥിത്വം ഉറപ്പിച്ചിരുന്ന ടി.എൻ. പ്രതാപനെ മാറ്റിയാണ് അവിടെ കെ. മുരളീധനെ സ്ഥാനാർഥിയാക്കിയത്. തെരഞ്ഞെടുപ്പിൽ മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും സുരേഷ് ഗോപി വിജയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നിൽ പ്രതാപന്‍റെ കൈകളുണ്ടെന്ന് ആരോപണങ്ങളുയർന്നിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിലുൾപ്പെടെ ഫ്ലക്സ് ബോർഡുകൾ ഉയർന്നിരുന്നു. പിന്നാലെയാണ് പ്രതാപനെതിരേയും ഫ്ലക്സ് ബോർഡ് ഉയർന്നത്.

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അസുഖം സ്ഥിരീകരിച്ചത് 17കാരന്

ശ്രീകൃഷ്ണജയന്തി; ഒരുക്കം പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം

കിണറ്റിൽ വീണയാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടി വീണു; ഇരുവരും മരിച്ചു

തമിഴകം പിടിക്കാൻ വിജയ്; സംസ്ഥാന പര്യടനത്തിന് തുടക്കം

"മോഹൻ‌ലാൽ വരെ സിനിമ തുടങ്ങുമ്പോൾ മദ്യപാനം"; സെൻസർ ബോർഡ് സിനിമ കാണുന്നത് മദ്യപിച്ചാണെന്ന് ജി.സുധാകരൻ