മുൻ ആഭ്യന്തരമന്ത്രിയും മെത്രാപ്പോലീത്തയും അധ്യാപകനെ കാണാൻ ചെന്നപ്പോൾ 
Kerala

മുൻ ആഭ്യന്തരമന്ത്രിയും മെത്രാപ്പോലീത്തയും അധ്യാപകനെ കാണാൻ ചെന്നപ്പോൾ

Ardra Gopakumar

ബിനീഷ് മള്ളൂശേരി

കോട്ടയം: കലാലയത്തിൽ തങ്ങളെ ബോധ്യപ്പെടുത്തി പഠിപ്പിച്ച ഒരു അധ്യാപകനെ കാണാൻ ഒരു മുൻ ആഭ്യന്തരമന്ത്രിയും ഒരു സഭയുടെ മെത്രാപ്പോലീത്തയും ഒന്നിച്ച് ചെന്നപ്പോൾ ശരിക്കും ഞെട്ടിയത് മൂവരും. കോട്ടയം ബസേലിയസ് കോളെജ് അധ്യാപകനായിരുന്ന പ്രൊഫസർ ഓ.എം മാത്യു എന്ന അധ്യാപകനെ കാണുവാനാണ് ഇവർ എത്തിയത്. കോട്ടയം മാന്നാനം അമലഗിരി ബി.കെ കോളജ് സമീപമാണ് അദ്ദേഹം താമസിക്കുന്നത്. പെട്ടെന്നുള്ള കാഴ്ചയിൽ ഞെട്ടൽ ഉണ്ടായെങ്കിലും പിന്നീട് അത് മനോഹരമായ ഓർമകളുടെ കളിവീടൊരുക്കി.

ബോധ്യപ്പെടുത്തി പഠിപ്പിച്ച ഒരു അധ്യാപകനെ കാണാൻ ഒരു മുൻ ആഭ്യന്തരമന്ത്രിയും ഒരു സഭയുടെ മെത്രാപ്പോലീത്തയും ഒന്നിച്ച് ചെന്നപ്പോൾ

അധ്യാപനത്തിൽ കൃത്യതയോടെ തങ്ങൾക്കൊപ്പമുണ്ടായിരുന്ന അദ്ദേഹത്തെ കാണുവാനാണ് തങ്ങൾ ഒന്നിച്ച് വന്നതെന്ന് തിരുവഞ്ചൂരും ബർണബാസ് മെത്രാപ്പോലീത്തയും പറയുന്നു. വർഷങ്ങൾക്ക് മുമ്പ് കോട്ടയം ബസേലിയസ് കോളെജിൽ ഒന്നിച്ച് ഒരു ബഞ്ചിലിരുന്ന് പഠിക്കുമ്പോൾ ഞങ്ങൾ രാഷ്ട്രീയത്തിലോ സഭയിലോ ആരുമായിരുന്നില്ല. അന്ന് ഞങ്ങൾക്ക് സാർ ഒരു വലിയ വ്യക്തിത്വമായിരുന്നു. കാലം ഒരുപാട് മുന്നോട്ട് പോയി. ഒരാൾ ബർണബാസ് മെത്രാപ്പോലീത്തയും ഒരാൾ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനുമായി. പിന്നീട് കോട്ടയം എം.എൽ.എയും. അന്ന് ഞങ്ങളെ പഠിപ്പിച്ച അധ്യാപകനെ ഞങ്ങളിന്ന് കണ്ടു. ഒരുപാട് സന്തോഷമുള്ള നിമിഷങ്ങളെന്ന് ഇരുവരും പറയുന്നു.

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് മുഖ‍്യമന്ത്രി

പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാർ തീരുമാനം ആത്മഹത‍്യാപരമെന്ന് കെ. സുരേന്ദ്രൻ