കളമശേരിയിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതികൾ പിടിയിൽ

 
Kerala

കളമശേരിയിലെ കഞ്ചാവ് വേട്ട; മുഖ്യപ്രതികൾ പിടിയിൽ

ഇതര സംസ്ഥാന തൊഴിലാളികളാണ് കോളെജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് അറസ്റ്റിലായ ആഷിക്, ഷാലി എന്നിവർ മൊഴി നൽകിയിരുന്നു

Namitha Mohanan

കൊച്ചി: കളമശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസിൽ മുഖ്യപ്രതികൾ അറസ്റ്റിൽ. ബംഗാൾ സ്വദേശികളായ സോഹൈൽ, അഹെന്തോ മണ്ഡൽ എന്നിവരാണ് ആലുവയിൽ നിന്നും പിടിയിലായത്.

ഇതര സംസ്ഥാന തൊഴിലാളികളാണ് കോളെജ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്നതെന്ന് അറസ്റ്റിലായ ആഷിക്, ഷാലി എന്നിവർ മൊഴി നൽകിയിരുന്നു. പിന്നാലെ അന്വേഷണം വ്യാപിപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

കേസിൽ നിലവിൽ 5 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കളമശേരി പോളിടെക്നിക് കോളെജിൽ നിന്നും 2 കിലോ കഞ്ചാവും മദ്യവും പൊലീസ് പിടിച്ചെടുത്തത്. ഹോളി ആഘോഷത്തിന്‍റെ ഭാഗമായി ലഹരി പാർട്ടി നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ