Kerala

മരുന്ന് മാറി നൽകി..!! തൃശൂർ മെഡിക്കൽ കോളെജിൽ രോഗി ഗുരുതരാവസ്ഥയിൽ

മികച്ച ചികിത്സയ്ക്കായി ഡോക്‌ടർ 3200 രൂപ കൈകൂലി വാങ്ങിയതായും ബന്ധുക്കൾ ആരോപിക്കുന്നു.

MV Desk

തൃശൂർ: തൃശൂർ മെഡിക്കൽ കോളെജിൽ (Thrissur medical college) മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരവസ്ഥയിൽ (critial condition). മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ ചാലക്കുടി പേട്ട സ്വദേശി അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി.

ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന് നൽകിയെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെ രോഗി അബോധാവസ്ഥയിലായി. ഔദ്യോഗിക ലെറ്റർ പാഡിന് പകരം ഒരു തുണ്ട് കടലാസിലാണ് രോഗിക്ക് ഡോക്‌ടർ മരുന്ന് എഴുതി നൽകിയത്. മെഡിക്കൽ ഷോപ്പിൽ‌ നിന്നും ഈ മരുന്ന് തെറ്റായിട്ടാണ് നൽകിയത്. പിന്നീട് ആശുപത്രിയെലെത്തി മരുന്ന് നഴ്സിനെ കാണിച്ചപ്പോൾ‌ മരുന്നു കഴിച്ചോളാനും പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.

ഒരു മാസം മുന്‍പ് വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ രോഗിക്കാണ് ഈ ദുരാവസ്ഥ. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് മരുന്ന് മാറി കഴിച്ചത്. സംഭവത്തിൽ അന്വേഷണം അരംഭിച്ചതായി മെഡിക്കൽ കോളെജ് സൂപ്രണ്ട് അറിയിച്ചു. മരുന്ന് മാറി കഴിച്ചതിന് പിന്നാലെ രോഗിക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതായും ശരീരം തടിച്ച് പൊങ്ങാനും തുടങ്ങി. ആരോഗ്യ നില വഷളായതോടെ ഉടന്‍ വാർഡിൽ നിന്ന് ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. മികച്ച ചികിത്സയ്ക്ക് ഡോക്‌ടർ 3200 രൂപ കൈകൂലി വാങ്ങിയതായും ബന്ധുക്കൾ ആരോപിക്കുന്നു.

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്

ഓട്ടോ ഡ്രൈവർ ഷൗക്കത്തലിയുടെ ആത്മഹത‍്യ; അന്വേഷണ റിപ്പോർട്ട് ഗതാഗത മന്ത്രിക്ക് കൈമാറി, എഎംവിഐക്ക് കാരണം കാണിക്കൽ നോട്ടീസ്