ഇനി ഏകാന്തവാസം, ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല; കനത്ത സുരക്ഷയിൽ ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നു

 
Kerala

ഇനി ഏകാന്തവാസം, ഭക്ഷണം കഴിക്കാൻ പോലും പുറത്തിറക്കില്ല; ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നു

536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്

Namitha Mohanan

കണ്ണൂർ: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് ജയിലിലേക്ക് മാറ്റുന്നു. വെള്ളിയാഴ്ച രാവിലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ഗോവിന്ദച്ചാമി ജയിൽ ചാടിയതിനു പിന്നാലെയാണ് വിയ്യൂരിലെ ജയിലിലേക്ക് മാറ്റുന്നത്. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് മാറ്റുക.

ഗോവിന്ദച്ചാമിയെ പാർപ്പിക്കാൻ വിയ്യൂരിൽ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായാണ് വിവരം. ഏകാന്ത സെല്ലിലാവും പാർപ്പിക്കുക. 536 പേരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള വിയ്യൂരില്‍ നിലവില്‍ 125 കൊടുംകുറ്റവാളികള്‍ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്‍റെ ഉയരം. ഫാനും കട്ടിലും സിസിടിവി ക്യാമറകളും സജ്ജമാണ്.

സെല്ലിലുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും സെല്ലിൽ നിന്ന് പുറത്തിറക്കില്ല. 6 മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവിലാണ് വിയ്യൂരിലെ മതിൽ.

"ഇത്രയധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രിയില്ല, വീണാ ജോർജിന് പിന്നിൽ പാറപോലെ പാർട്ടി ഉറച്ച് നിൽക്കും": സജി ചെറിയാൻ

അസമിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ ഭൂപൻ ബോറ ബിജെപിയിൽ ചേർന്നു

സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് കുഞ്ഞ് മടങ്ങിയത്, രക്ഷിതാക്കളെ നമിക്കുന്നു; മൻ കീ ബാത്തിൽ ആലിനെ അനുസ്മരിച്ച് പ്രധാനമന്ത്രി

പാക് ചാരസംഘടനയുമായി ബന്ധം; രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 8 പേർ പിടിയിൽ

ശബരിമല സ്വർണക്കൊള്ള: മുഖ‍്യമന്ത്രിയുടെ നിർദേശ പ്രകാരമാണ് എസ്ഐടി പ്രവർത്തിക്കുന്നതെന്ന് ചെന്നിത്തല