കൊച്ചി: കോട്ടയം തിരുവാർപ്പിൽ പൊലീസ് സംരക്ഷണയിലിരിക്കെ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ. അജയ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി നിർദേശം. തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണമുണ്ടായിട്ടും ബസ് ഉടമ രാജ്മോഹനെ കെ.ആർ. അജയ് മർദിച്ച സംഭവത്തിലാണ് കോടതി നടപടി. കേസ് ഓഗസ്റ്റ് 2 ലേക്ക് പരിഗണനയ്ക്ക് മാറ്റി.
സംഭവത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആറു പൊലീസുകാർ സുരക്ഷയ്ക്കുണ്ടായിട്ടും ബസ് ഉടമകൾക്ക് സംരക്ഷണം നൽകാനായില്ലെയെന്നും ബസ് ഉടമകളുടെയല്ല കോടതിയുടെ കരണത്താണ് അടിയേറ്റതെന്നും പറഞ്ഞ കോടതി ഇതൊരു നാടകമാണെന്ന ശക്തമായ സംശയമുണ്ടെന്നും ആരോപിച്ചിരുന്നു.