kerala high court 
Kerala

ബസ് ഉടമയെ മർദിച്ച സംഭവം: സിഐടിയു നേതാവ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി

സംഭവത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു

MV Desk

കൊച്ചി: കോട്ടയം തിരുവാർപ്പിൽ പൊലീസ് സംരക്ഷണയിലിരിക്കെ ബസ് ഉടമയെ മർദിച്ച സംഭവത്തിൽ സിഐടിയു നേതാവ് കെ.ആർ. അജയ് നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി നിർദേശം. തൊഴിൽ തർക്കത്തെ തുടർന്ന് പൊലീസ് സംരക്ഷണമുണ്ടായിട്ടും ബസ് ഉടമ രാജ്മോഹനെ കെ.ആർ. അജയ് മർദിച്ച സംഭവത്തിലാണ് കോടതി നടപടി. കേസ് ഓഗസ്റ്റ് 2 ലേക്ക് പരിഗണനയ്ക്ക് മാറ്റി.

സംഭവത്തിൽ പൊലീസിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആറു പൊലീസുകാർ സുരക്ഷയ്ക്കുണ്ടായിട്ടും ബസ് ഉടമകൾക്ക് സംരക്ഷണം നൽകാനായില്ലെയെന്നും ബസ് ഉടമകളുടെയല്ല കോടതിയുടെ കരണത്താണ് അടിയേറ്റതെന്നും പറഞ്ഞ കോടതി ഇതൊരു നാടകമാണെന്ന ശക്തമായ സംശയമുണ്ടെന്നും ആരോപിച്ചിരുന്നു.

"ഒറ്റ തന്തയ്ക്ക് പിറന്നവൻ, തൃശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല"; ആലപ്പുഴയ്ക്കു വേണ്ടി പ്രാർഥിക്കണമെന്ന് സുരേഷ് ഗോപി

കരൂർ ദുരന്തം; മരിച്ചവരുടെ കുടുംബാംഗങ്ങളെ കാണാനൊരുങ്ങി വിജയ്, മഹാബലിപുരത്ത് 50 മുറികൾ സജീകരിച്ചു

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ പാടില്ലായിരുന്നു; പ്രമീള ശശിധരന് തെറ്റു പറ്റിയെന്ന് ബിജെപി

ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരുവിൽ കോടികളുടെ ഭൂമിയിടപാട് നടത്തിയെന്ന് എസ്ഐടിയുടെ കണ്ടെത്തൽ

മുഖ‍്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പരിപാടിയിലേക്ക് ജി. സുധാകരന് ക്ഷണം